Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശാരീരികവും മാനസികവുമായ പീഡനമാണ് മീ ടൂ, താനത് ചെയ്തിട്ടില്ല പൊട്ടിത്തെറിച്ച് നടൻ വിനായകൻ

കോഴിക്കോട്- മീ ടൂ വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ. 'പന്ത്രണ്ട്' എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിനായകൻ ക്ഷുഭിതനായി മറുപടി നൽകിയത്.

മീ ടൂ എന്നത് ശാരീരികവും മാനസികവുമായ പീഡനം ആണെന്നും താൻ അതു ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.താൻ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ തന്റെ മേലുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'എന്താണ് മീ ടൂ? അതിൽ നിന്ന് നമുക്ക് തുടങ്ങാം. മാനസികവും ശാരീരികവുമായ പീഡനം ആണ്. ഇത് ഇന്ത്യൻ നിയമപ്രകാരം വളരെ വലിയൊരു കുറ്റമാണ്. ഇത്ര വലിയ കുറ്റകൃത്യത്തെ നിങ്ങൾ വളരെ ലളിതമായി തട്ടി കളയുകയാണോ? ഇവരെ പിടിച്ച് ജയിലിൽ ഇടണ്ടേ. എത്രപേർ ജയിലിൽ പോയിട്ടുണ്ട്? ഇത്ര വലിയ ഒരു കുറ്റകൃത്യം നടന്നിട്ടു മീ ടൂ എന്നൊരു ഊള വാക്കുമിട്ട് പറ്റിക്കുന്നു ജനത്തിനെ. തമാശ കളിക്കുന്നോ വിനായകനോട്. ഇനി എന്റെ മേൽ ഇത് ഇടാനണോ എന്നത് കൊണ്ടാണ് അന്ന് ഞാൻ എന്താണ് മീ ടൂ എന്ന് ചോദിച്ചത്. അതിന്റെ ഉത്തരം ഞാൻ പറയാം. ഞാൻ അത് ചെയ്തിട്ടില്ല- വിനായകൻ വ്യക്തമാക്കി.

'ശാരീരികവും മാനസികവുമായ പീഡനം ആണ് മീ ടൂ എങ്കിൽ അത് ഞാൻ ചെയ്തിട്ടില്ല. ഞാൻ ചെയ്തിട്ടുള്ളത് പത്തും അതിൽ കൂടുതൽ പെണ്ണുങ്ങളുമായി ശാരീരിക ബന്ധമാണ്. അത് റോഡിൽ പോയിരുന്നു നോട്ടീസ് കൊടുക്കുന്നത് അല്ല. നിങ്ങൾ എന്റെ മേൽ ആരോപിച്ച മീ ടൂ ഞാൻ ചെയ്തിട്ടില്ല. വിനായകൻ അത്ര തരം താഴ്ന്നവൻ അല്ല പെണ്ണിനെ പിടിക്കാൻ- അദ്ദേഹം പറഞ്ഞു.

ഒരുത്തീ സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിലെ ലൈംഗിക പരാമർശം മാധ്യമപ്രവർത്തകയോട് ആയിരുന്നില്ല ഉദേശിച്ചത് എന്നും വിനായകൻ പറഞ്ഞു. 'അന്ന് ആ പെൺകുട്ടിയോടല്ല ഞാൻ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കിൽ ആ കൊച്ചിനോട് ഞാൻ സോറി പറയുന്നു. ആ കൊച്ചിന് അങ്ങനെ തോന്നിയില്ലെങ്കിൽ സോറി പിൻ‌വലിക്കുന്നു' എന്നും വിനായകൻ പറഞ്ഞു.

അഭിമുഖങ്ങളിൽ കഞ്ചാവ് അടിച്ചാണ് വിനായകൻ എത്തുന്നത് എന്ന് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അത്തരം വാക്കുകളോട് എന്താണ് പ്രതികരണം എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദ്യം ഉന്നയിച്ചപ്പോൾ 'നിങ്ങളും കഞ്ചാവടിച്ചിട്ട് വാ എന്നായിരുന്നു മറുപടി. കഴിഞ്ഞ പ്രാവശ്യം എന്തൊക്കെ പറഞ്ഞു. അതിനൊക്കെ ഉത്തരം കൊടുക്കാൻ നിന്നാൽ കയ്യിൽ നിന്ന് പോകും-ഒരുത്തീ സിനമയുടെ പ്രസ് മീറ്റ് പരാമർശിച്ച് വിനായകൻ പറഞ്ഞു.

 

Latest News