Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യ സമ്മാനിച്ച നാവിക സേനാ  കോപ്റ്റര്‍ വേണ്ടെന്ന് മാലിദീപ്

ന്യൂദല്‍ഹി- ചൈനയുമായി കൂടുതല്‍ അടുത്ത ശേഷം ഇന്ത്യയുമായി അകലം പാലിക്കുന്ന മാലിദീപ് ഇന്ത്യ സമ്മാനമായി നല്‍കിയ അത്യാധുനിക നാവിക സേനാ ഹെലികോപ്റ്റര്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രകോപനമോ പ്രത്യേകിച്ച് കാരണങ്ങളോ ഇല്ലാതെയാണ് മാലിദീപ് നീക്കം. ഇന്ത്യന്‍ നാവിക സേനയുടെ ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് സമ്മാനമായി ഇന്ത്യ നല്‍കിയിരുന്നത്. ഇന്ത്യയുമായുള്ള യഥാര്‍ഥ പ്രശ്നമെന്താണെന്നറിയാന്‍ അബ്ദുല്ല യമീന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് ഇന്ത്യ പറയുന്നത്.

അദ്ദു പവിഴ ദ്വീപില്‍ കേന്ദ്രീകരിച്ച ധ്രുവ് കോപ്റ്ററാണ് ഇപ്പോള്‍ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലാമു പവിശ ദീപില്‍ മറ്റൊരു ധ്രുവ് കോപ്റ്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ധ്രുവിനു പകരം ഡ്രോണിയര്‍ സമുദ്രനിരീക്ഷണ വിമാനമാണ് തങ്ങള്‍ക്കാവശ്യമെന്ന് മാലിദീപ് അധികൃതര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാലിദീപുമായുള്ള ഇന്ത്യയുടെ പ്രതിരോധ രംഗത്തെ സഹകരണം സംബന്ധിച്ചു സംശയങ്ങളുയര്‍ത്തുന്ന നീക്കമാണിത്. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ തന്ത്രപ്രധാനമായ ഇടമായ മാലിദീപില്‍ ഇതിനം ചൈന സാന്നിധ്യവും സഹകരണവും ശക്തമാക്കിയിട്ടുണ്ട്. 

ഇതിനു പുറമെ ഒന്നര മാസം മുമ്പുണ്ടായ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന്് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന 45 ദിവസത്തെ നിരോധനാജ്ഞ പിന്‍വലിച്ചതിനു തൊട്ടുപിറകെ പാക്കിസ്ഥാന്‍ സേനാ മേധാവി ജനറല്‍ ഖമര്‍ ജാവെദ് ബജ്് വ മാലിദീപിലെത്തിയതും ഇന്ത്യ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്.

അതേസമയം കോപ്റ്റര്‍ ഇന്ത്യയ്ക്കു തിരിച്ചു നല്‍കുന്നത് കൈമാറ്റ കരാര്‍ കാലാവധി അവസാനിച്ചതിനാലാണെന്നും മാലിദീപ് അധികൃതര്‍ ന്യായീകരിക്കുന്നുണ്ട്. എന്നാല്‍ ഈ  കരാര്‍ ഓരോ രണ്ടു വര്‍ഷത്തിലും പുതുക്കി വരാറാണ് പതിവ്. ആദ്യമായാണ് കരാര്‍ പുതുക്കാന്‍ മാലിദീപ് വിസമ്മതിക്കുന്നത്. ലാമു പവിഴദീപിലെ ധ്രുവ് കോപ്റ്ററും ഇന്ത്യയ്ക്കു തിരിച്ചു നല്‍കുന്ന കാര്യം മാലിദീപ് സര്‍ക്കാര്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തെക്കന്‍ മാലിദീപിലെ ലാമുവില്‍ തുറമുഖം നിര്‍മ്മിക്കാന്‍ ചൈനയ്ക്കു പദ്ധതിയുണ്ട്. ഈ മേഖലയിലെ ഗാധൂ ദീപില്‍ നിന്നും ജനങ്ങളെ സര്‍ക്കാര്‍ ഈയിടെ ഒഴിപ്പിച്ചിരുന്നു. 


 

Latest News