Sorry, you need to enable JavaScript to visit this website.

വിദ്യാർഥിനിയെ രഹസ്യഭാഗം കാണിച്ച ടാക്സി ഡ്രൈവർക്ക് ഒരു വർഷം ജയിലും 10,000 രൂപ പിഴയും

മുംബൈ- പതിനഞ്ചു വയസ്സുകാരിക്കുമുന്നിൽ സ്വകാര്യ ഭാഗം പ്രദർശിപ്പിച്ച യുവാവിനെ പോക്സോ കോടതി ഒരു വർഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. 35 കാരനായ ടാക്സി ഡ്രൈവർക്കാണ് പോക്സോ കോടതി ശിക്ഷ വിധിച്ചത്. 


കുട്ടികൾ ഇരകളാക്കപ്പെടുന്ന കേസുകളിൽ പ്രതികൾക്കെതിരെ കർക്കശ നിലപാടുകൾ ആവശ്യമാണെന്നും  പ്രതിയുടെ കുടുംബം അവനെ ആശ്രയിക്കുന്നു എന്ന കാരണത്താൽ പ്രതിയോട് കൂടുതൽ ദയ കാണിക്കാൻ കഴിയില്ലെന്നും  പ്രത്യേക പോക്‌സോ കോടതി ജഡ്ജി ഭാരതി കാലെ പറഞ്ഞു. ഗ്രാന്റ് റോഡിലെ താമസക്കാരനായ ടാക്‌സി ഡ്രൈവർ സുഖ്‌ദേവ് തിലക് സാവിനെയാണ് 
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും  പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. 


സംഭവസമയത്ത് വിദ്യാർഥിനിക്ക് 15 വയസ്സായിരുന്നു പ്രായം. പെൺകുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസത്തിനായി യാത്ര ചെയ്യേണ്ടതുണ്ടെന്നും  ഇത്തരം കുറ്റകൃത്യങ്ങൾ കുട്ടികളുടെ മനസ്സിൽ ഭയവും വെറുപ്പും ഉണ്ടാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രവൃത്തിയിൽ തനിക്ക് നാണക്കേടും ദേഷ്യവും തോന്നിയെന്ന് ഇരയായ പെൺകുട്ടി പ്രതികരിച്ച കാര്യവും കോടതി എടുത്തു പറഞ്ഞു. 

Latest News