Sorry, you need to enable JavaScript to visit this website.

കരുണാകരന് ക്ഷീണം പറ്റിയപ്പോള്‍ സ്ഥലം വിട്ടയാള്‍- കെ.വി തോമസിനെക്കുറിച്ച് പദ്മജ

കൊച്ചി- തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പദ്മജ വേണുഗോപാല്‍. കെ.വി തോമസ് ഇടത് ക്യാമ്പിലേക്ക് പോയതില്‍ അതിശയം തോന്നിയില്ലെന്ന് അവര്‍ പറഞ്ഞു. കെ കരുണാകരന് ക്ഷീണം പറ്റിയപ്പോള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് തോമസെന്നും അങ്ങനെയുള്ള ഒരാളുടെ കൈയില്‍ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാന്‍ പറ്റു എന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.

അദ്ദേഹം എത്ര രൂപ പെന്‍ഷനായി വാങ്ങുന്നു, അത് പോലും കോണ്‍ഗ്രസ് പാര്‍ട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓര്‍ക്കണ്ടേതല്ലെ എന്നും പദ്മജ കുറിപ്പിലൂടെ ചോദിക്കുന്നു. 30 വര്‍ഷം ഈ മണ്ഡലത്തില്‍ താമസിച്ചിരുന്നയാള്‍ എന്ന നിലയില്‍ തനിക്ക് ഇവിടുത്തെ ആളുകളുടെ മനസ്സറിയാമെന്നും അത് യു.ഡി.എഫിനൊപ്പമാണെന്നും പദ്മജ പറഞ്ഞു.

പദ്മജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തോമസ് മാസ്റ്റര്‍ പോയതിനെ പറ്റി എനിക്ക് ഒന്നും പറയാനില്ല . എനിക്ക് ഒരു കാര്യത്തില്‍ മാത്രമേ വിഷമം ഉള്ളു . പാര്‍ട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയം നോക്കി ചെയ്തതാണ് വിഷമം . പക്ഷെ മാഷെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് അതില്‍ അതിശയം തോന്നിയില്ല . കെ. കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി .അങ്ങിനെ ഒരാളുടെ കൈയ്യില്‍ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാന്‍ പറ്റു അല്ലെ ? നിങ്ങളൊക്കെ എന്ത് പറയുന്നു ?

അദ്ദേഹം എത്ര പെന്‍ഷന്‍ വാങ്ങുന്നു .അത് പോലും കോണ്‍ഗ്രസ് പാര്‍ട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓര്‍ക്കണ്ടേ ?ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം .30 കൊല്ലം ഈ മണ്ഡലത്തില്‍ താമസിച്ച വ്യക്തി എന്ന നിലയില്‍ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം .അത് യൂ.ഡി .എഫ് ഇന് ഒപ്പമാണ് .ഇനിയും കുറെ കാര്യങ്ങള്‍ മാഷോട് ചോദിക്കാനുണ്ട് .

 

Latest News