റിയാദ് - സൗദിയിൽ ഇൻഷുറൻസ് മേഖലയിൽ കഴിഞ്ഞ വർഷം 8.4 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. പോളിസി നിരക്ക് തവണകളായി ആകെ 4,200 കോടി റിയാലാണ് ഉപയോക്താക്കൾ അടച്ചത്. കഴിഞ്ഞ കൊല്ലം മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഇൻഷുറൻസ് മേഖലയുടെ സംഭാവന 1.91 ശതമാനമായി കുറഞ്ഞു. 0.01 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഇൻഷുറൻസ് മേഖലക്ക് 4.7 കോടി റിയാൽ നഷ്ടം നേരിട്ടു. 2020 ൽ ഇൻഷുറൻസ് മേഖല 138 കോടി റിയാൽ ലാഭമുണ്ടാക്കിയിരുന്നു. ഇൻഷുറൻസ് മേഖലയിൽ സൗദിവൽക്കരണം 77 ശതമാനമായി ഉയർന്നിട്ടുണ്ട്. 2020 ൽ ഈ മേഖലയിൽ സ്വദേശിവൽക്കരണം 75 ശതമാനമായിരുന്നെന്നും സെൻട്രൽ ബാങ്ക് റിപ്പോർട്ട് പറഞ്ഞു.