Sorry, you need to enable JavaScript to visit this website.

'കെജിഎഫ് 2' ഹിന്ദി പതിപ്പ്  ഒരാഴ്ച കൊണ്ട് നേടിയത് 250 കോടി 

മുംബൈ- യഷ് നായകനായ 'കെജിഎഫ് 2' ഹിന്ദി പതിപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് ബോക്‌സോഫീസില്‍ മുമ്പെങ്ങുമില്ലാത്തവിധം കലക്ഷനാണ് കെജിഎഫ് വെറും ഏഴ് ദിവസം കൊണ്ട് നേടിയെടുത്തിരിക്കുന്നത്. ചിത്രം റെക്കോര്‍ഡ് ബ്രേക്കിംഗ് കുതിപ്പിലാണ് എന്ന് തന്നെ പറയാം. ചിത്രം ഇറങ്ങി ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ഹിന്ദി ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത് 250 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹിന്ദിയില്‍ 250 കോടി കളക്ഷന്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ചിത്രമായി 'കെജിഎഫ് 2' ഹിന്ദി മാറുകയാണ്.
ആദ്യ ആഴ്ചയില്‍ 246.50 കോടി രൂപയുടെ ബിസിനസ് നേടിയ 'ബാഹുബലി ദി കണ്‍ക്ലൂഷന്‍' എന്ന റെക്കോര്‍ഡ് 'കെജിഎഫ് 2' ഹിന്ദി തകര്‍ത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ട്രെന്‍ഡ് അനുസരിച്ച്, 'കെജിഎഫ് 2' ഹിന്ദി വരുന്ന വാരാന്ത്യത്തോടെ മുംബൈയില്‍ മാത്രം 100 കോടി നേടിയേക്കും.
യഷ്, സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടണ്ടന്‍ എന്നിവര്‍ അഭിനയിക്കുന്ന ആക്ഷന്‍ ഡ്രാമയാണ് 'കെജിഎഫ് 2'. ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ ഇന്ത്യയില്‍ അടുത്തകാലത്തായി ശ്രദ്ധ നേടുന്നുണ്ട് എന്നാണ് സിനിമ നിരീക്ഷകര്‍ പറയുന്നത്. അതിനു ഉദാഹരണമാണ് 'ബാഹുബലി'യും, 'പുഷ്പ'യും 'കെജിഎഫു'മൊക്കെ. ബോളിവുഡ് ചിത്രങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എന്നും നിരവധി ബോളിവുഡ് താരങ്ങള്‍ അഭിപ്രായപ്പെടുമ്പോഴാണ് 'കെജിഎഫ് 2' ഇന്ത്യന്‍ സിനിമ മേഖലയില്‍ തന്നെ ചരിത്രം സൃഷ്ടിക്കുന്നത്.ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് കന്നഡ ചിത്രമായ കെജി.എഫ്: ചാപ്റ്റര്‍ 2. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 700 കോടിയാണ് റോക്കി ഭായിയും കൂട്ടരും വാരിക്കൂട്ടിയത്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോഡ് തകര്‍ത്താണ് കുതിപ്പ് തുടരുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഏഴാമതെത്തിയിരിക്കുകയാണ് കെ.ജി.എഫ്. രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ ആണ് കെ.ജി.എഫിന് മുന്‍പ് ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ വന്‍ ചലനം സൃഷ്ടിച്ചത്. 1.091.9 കോടിയാണ് ആര്‍ആര്‍ ഇതുവരെ നേടിയത്.സാധാരണ ഒരു കന്നഡ ചിത്രമെന്നപോലെ പദ്ധതിയിട്ട ചിത്രത്തെ പടിപടിയായാണ് രണ്ട് ഭാഗങ്ങളാക്കാന്‍ തീരുമാനിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും നിര്‍മാതാവായ വിജയ് കിരഗണ്ടൂരിനും നായകന്‍ യഷിനുമാണെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍ നേരത്തെ  പറഞ്ഞിരുന്നു.
 

Latest News