കുട്ടികളെ പുറത്താക്കി ജപ്തി: ഗോപി കോട്ടമുറിക്കല്‍ രാജിവെച്ചു

കൊച്ചി- രക്ഷിതാക്കളില്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തത് വിവാദമായതിന് പിന്നാലെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ രാജിവെച്ചു. സി.പി.എം നിര്‍ദേശപ്രകാരമാണ് രാജി. ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ട്.

പായിപ്ര പേഴായ്ക്കാപ്പള്ളി വലിയ പറമ്പില്‍ വി.എ രാജേഷിന്റെ വീട്ടിലായിരുന്നു കടബാധ്യതയുടെ പേരില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടപടികള്‍ സ്വീകരിച്ചത്. രാജേഷും ഭാര്യയും ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്ക് പോയപ്പോഴായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്താക്കി ജപ്തി നടപടി സ്വീകരിച്ച ബാങ്കിനെതിരേ വലിയ വിമര്‍ശം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ സ്ഥലത്തെത്തുകയും വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറുകയും ചെയ്തത് വലിയ ചര്‍ച്ചയായി.

 

Latest News