നജ്റാൻ - ഭാര്യയെയും നാലു മക്കളെയും നിഷ്ഠുരമായി കൊന്ന യെമനിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭാര്യയായ സൗദി വനിത ഫാത്തിമ ബിൻത് മുബാറക് അൽകർബിയെയും നാലു മക്കളെയും ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൊന്ന യെമനി സ്വാലിഹ് അബ്ദുല്ല അലി അൽഔബസാനിക്ക് ആണ് നജ്റാനിൽ ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.