Sorry, you need to enable JavaScript to visit this website.

ചാരക്കേസിൽ സി.ബി.ഐയുടെ നിർണായക നീക്കം; മുൻ ഉദ്യോഗസ്ഥനെ മാപ്പുസാക്ഷിയാക്കും

തിരുവനന്തപുരം- ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ നിർണായക നീക്കവുമായി സി.ബി.ഐ. കേസിൽ പ്രതിചേർത്ത മുൻ അന്വേഷണ ഉദ്യോഗസ്ഥനെ മാപ്പുസാക്ഷിയാക്കാൻ തീരുമാനം. കേരള പോലീസും ഐ.ബിയും നടത്തിയ ഗൂഢാലോചന തെളിയിക്കാനാണ് മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സി.ബി.ഐ നാരായണൺ അടക്കമുള്ള ശാസ്ത്രജ്ഞരെ പ്രതി ചേർത്തിന് പിന്നിൽ വലിയ ഗൂഢാലോനയുണ്ടെന്നാണ് സി.ബി.ഐ കേസ്. ചാരക്കേസ് അന്വേഷിച്ച 18 ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ ഗൂഢാലോചന കേസിൽ പ്രതി ചേർത്തിരുന്നത്. ഇതിൽ അന്നത്തെ ക്രെംബ്രാഞ്ച് എസ്.പിയായിരുന്ന ഉദ്യോഗസ്ഥനെയാണ് മാപ്പുസാക്ഷിയാക്കുന്നത്. കഴിഞ്ഞ 10 മാസമായി ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെങ്കിലും കൃത്യമായ തെളിവുകളിലേയ്ക്ക് എത്താൻ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഈ ഘട്ടത്തിലാണ് ചാരക്കേസ് അന്വേഷിച്ചവരിൽ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ തന്നെ മറ്റ് ഉദ്യോഗസ്ഥർക്കെതിരേ മാപ്പുസാക്ഷിയായി കോടതിയി ലെത്തിക്കാൻ സി.ബി.ഐ ശ്രമിക്കുന്നത്.
മുൻ അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ മാപ്പു സാക്ഷിയാക്കുന്നതിലൂടെ കേസിൽ നിർ ണായക തെളിവുകൾ ലഭിക്കുമെന്നാണ് സി.ബി.ഐയുടെ കണക്കുകൂട്ടൽ. നമ്പി നാരാ യണന്റെ അറസ്റ്റിലേക്ക് വഴി തിരിച്ചു വിട്ട പ്രധാനപ്പെട്ട മൊഴികളെടുത്ത ഉദ്യോഗസ്ഥൻ കൂടിയാണ് ക്രൈംബ്രാഞ്ച് എസ്.പി. ഇയാൾക്കു പുറമേ മറ്റു ചില ഉദ്യോഗസ്ഥരെ കൂടി മാപ്പുസാക്ഷിയാക്കാനുള്ള നീക്കവുമായി സി.ബി.ഐ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.
 

Latest News