Sorry, you need to enable JavaScript to visit this website.

സൗദിയിൽ മൂന്നര വർഷത്തിനിടെ 10.5 ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു

റിയാദ് - മൂന്നര വർഷത്തിനിടെ സൗദിയിൽ 10.5 ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി കണക്ക്. 2018 ജനുവരി മുതൽ 2021 മൂന്നാം പാദാവസാനം വരെയുള്ള കാലത്താണ് ഇത്രയും വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടത്. സൗദിയിലെ ആകെ വിദേശ തൊഴിലാളികളിൽ 10.12 ശതമാനം പേർക്ക് ഇക്കാലയളവിൽ ജോലി നഷ്ടപ്പെട്ടു. 2018 മുതലാണ് സ്വകാര്യ മേഖലയിലെ വിദേശികൾക്കുള്ള പ്രതിമാസ ലെവി 400 റിയാലായി ഉയർത്തിയത്. 2019 ൽ 600 റിയാലായും 2020 ൽ 800 റിയാലായും ലെവി വർധിപ്പിച്ചു. കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ ആകെ 93.6 ലക്ഷം വിദേശ തൊഴിലാളികളുണ്ട്. ലെവി ഉയർത്തുന്നതിനു മുമ്പ് 2017 അവസാനത്തിൽ വിദേശ തൊഴിലാളികൾ 1.042 കോടിയായിരുന്നു. 
ഇക്കാലയളവിൽ സൗദി ജീവനക്കാരുടെ എണ്ണം 5.66 ശതമാനം തോതിൽ വർധിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ ആകെ സ്വദേശി ജീവനക്കരുടെ എണ്ണത്തിൽ 1,79,000 ഓളം പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം ആകെ സ്വദേശി ജീവനക്കാർ 33.4 ലക്ഷമാണ്. 2017 അവസാനത്തിൽ സൗദി ജീവനക്കാർ 31.6 ലക്ഷമായിരുന്നു.
 

Latest News