Sorry, you need to enable JavaScript to visit this website.

നവ മാധ്യമങ്ങളിൽ കുട്ടികളുടെ അശ്ലീല ചിത്രം തെരഞ്ഞവർ പോലീസ് പിടിയിൽ

കൊല്ലം- കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റർനെറ്റിൽ തെരഞ്ഞവർക്കും പങ്കുവെച്ചവർക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. 
സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായിരുന്നു ജില്ലയിലെ പരിശോധനയും. നാല് അസിസ്റ്റന്റ് കമ്മീഷണർമാരുടെയും ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 22 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുകയും പങ്കുവെക്കുകയും ചെയ്ത 17 ഓളം ഡിജിറ്റൽ ഉപകരണങ്ങൾ പോലീസ് പിടച്ചെടുത്തു. 
ഇവ കോടതിയുടെ അനുവാദത്തോടെ ശാസ്ത്രീയ പരിശോധനക്കായി ഫോറൻസിക്ക് സയൻസ് ലാബിലേക്ക് അയച്ചു. കൊല്ലം സിറ്റി പോലീസിന്റെ പരിധിയിൽപ്പെട്ട കൊല്ലം വെസ്റ്റ്, ഇരവിപുരം, കണ്ണനല്ലൂർ, പാരിപ്പള്ളി, ചവറ, തെക്കുംഭാഗം അഞ്ചാലുമ്മൂട്, കൊട്ടിയം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് 14 കേസുകളിലായി മൊബൈൽ ഫോൺ, ലാപ്പ്‌ടോപ്പ്, ഡസ്‌ക്‌ടോപ്പ്, വൈഫൈ ഡോംഗിൾ, സിംകാർഡുകൾ തുടങ്ങിയ 17 ഉപകരണങ്ങൾ പിടികൂടിയത്. 
മരിച്ചവരുടെയും വിദേശത്ത് പോയ വ്യക്തികളുടെയും സിംകാർഡുകൾ ഉപയോഗിച്ചും അശ്ലീലം തെരഞ്ഞവരും പശ്ചിമ ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളിയും വിദ്യാർഥികളും യുവാക്കളും, പ്രഫഷനലുകളും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. 
സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന പോലീസ് ആസ്ഥാനത്തും ജില്ലാ പോലീസ് ആസ്ഥാനത്തും പ്രവർത്തിക്കുന്ന സൈബർ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ നിരീക്ഷണ
ത്തിനൊടുവിലാണ് പരിശോധന നടത്തിയത്. 
പിടികൂടിയ ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വന്ന
ശേഷം കുറ്റവാളികൾക്കെതിരെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നും സിറ്റി പോലീസ് കമ്മീഷണർ നാരായണൻ. ടി അറിയിച്ചു.
സിബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സോണി ഉമ്മൻകോശിയുടെ നേതൃത്വത്തിൽ സിറ്റി സൈബർ സെല്ലാണ് റെയ്ഡ് നടപടികൾ ഏകോപിപ്പിച്ചത്.
 

Latest News