Sorry, you need to enable JavaScript to visit this website.

പിഞ്ചുമക്കളെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം പോയ യുവതികളും കാമുകൻമാരും അറസ്റ്റിൽ

തിരുവനന്തപുരം- കൊച്ചു മക്കളെ ഉപേക്ഷിച്ചു  കാമുകൻമാർക്കൊപ്പം  പോയ രണ്ട് സ്ത്രീകളും  കാമുകന്മാരും അറസ്റ്റിൽ.  പള്ളിക്കൽ സ്വദേശികളായ  ഭർതൃമതി കളായ രണ്ടു സ്ത്രീകൾ പ്രായപൂർത്തിയാവാത്ത കൊച്ചു കുട്ടികളെ ഉപേക്ഷിച്ചു കാമുകൻമാർക്കൊപ്പം കഴിഞ്ഞ ക്രിസ്മസിന്റെ പിറ്റേന്ന് രാത്രി നാടുവിടുകയായിരുന്നു
വർക്കല രഘുനാഥപുരം  ബി.എസ് മൻസിൽ ഷൈൻ എന്ന് വിളിക്കുന്ന ഷാൻ, കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനന്ദേത്തിൽ വീട്ടിൽ റിയാസ് എന്നിവരാണ് രണ്ടു സ്ത്രീകൾക്കൊപ്പം തമിഴ്‌നാട്  കുറ്റാലത്തെ റിസോർട്ടിൽ നിന്നും പിടിയിലായത്. ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നരയും  നാലും പന്ത്രണ്ടും വയസുള്ള കുട്ടികളുണ്ട്. മറ്റൊരു സ്ത്രീക്ക് അഞ്ചു വയസുള്ള കുട്ടിയും ഉണ്ടായിരുന്നു. അമ്മമാർ ഉപേക്ഷിച്ചുപോയ കൊച്ചുകുട്ടികൾ അമ്മമാരെ കാണാതെ ഭക്ഷണം  കഴിക്കാതെയും ഉറങ്ങാതെയും വളരെ അപകടാവസ്ഥയിലായിരുന്നു. തുടർന്ന്, തിരുവനന്തപുരം റൂറൽ എസ്.പി ഡോ. ദിവ്യ വി ഗോപിനാഥിന്റെ പ്രത്യേക നിർദ്ദേശപ്രകാരം  ഡിവൈ.എസ്.പി പി നിയാസിന്റെ മേൽനോട്ടത്തിൽ പള്ളിക്കൽ സിഐ പി ശ്രീജിത്ത് എസ് ഐ സഹിൽ എസ് എസ് പി ഓ രാജീവ് സി പി ഓ ഷമീർ  അജീഷ് മഹേഷ്  വനിതാ പോലീസ് ഉദ്യോഗസ്ഥരായ അനു മോഹൻ ഷംല എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു 

പ്രതികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാർ  കസ്റ്റഡിയിലെടുത്തു. പ്രതികളിൽ ഷൈൻ ഏഴുകോൺ ഏനാത്ത് പോലീസ് സ്റ്റേഷനു കളിലും റിയാസിന് ശാസ്താംകോട്ട കരുനാഗപ്പള്ളി ചവറ ശൂരനാട് പോത്തൻകോട് എന്നീ സ്റ്റേഷനുകളിലും വിവിധ കേസുകൾ നിലവിലുണ്ട്. കടത്തിക്കൊണ്ട് പോയ സ്ത്രീകളെ തിരിച്ചു കൊടുക്കുന്നതിന്  അവരുടെ ബന്ധുക്കളിൽ നിന്നും  രണ്ടു ലക്ഷം രൂപ വരെ  മോചനദ്രവ്യമായി ആയി ഇവർ ആവശ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചുപോയ കുറ്റത്തിന് ബാല സംരക്ഷണ നിയമ പ്രകാരം  സ്ത്രീകൾക്കെതിരെയും വകുപ്പുകൾ ചേർത്ത് നാലുപേരെയും  കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു

Latest News