സൗന്ദര്യം വരുത്താന്‍ കൃത്രിമം, 40 ഒട്ടകങ്ങള്‍ക്ക് അയോഗ്യത

റിയാദ്- ബോട്ടോക്‌സ് കുത്തിവയ്പ്പുകളും മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും സ്വീകരിച്ചതിന് 40 ലധികം ഒട്ടകങ്ങളെ സൗദി അറേബ്യയുടെ സൗന്ദര്യമത്സരത്തില്‍നിന്ന് അയോഗ്യരാക്കി.

കിംഗ് അബ്ദുല്‍ അസീസ് ഒട്ടകോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായ മത്സരത്തിന് 66 മില്യണ്‍ ഡോളര്‍ (45 മില്യണ്‍ പൗണ്ട്) ആണ് സമ്മാനത്തുക
നീണ്ട, തൂങ്ങിയ ചുണ്ടുകള്‍, വലിയ മൂക്ക്, ആകൃതിയിലുള്ള കൊമ്പ് എന്നിവയാണ് വിജയിയെ നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങള്‍.

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അളവില്‍ ഒട്ടകങ്ങളില്‍ കൃത്രിമം കാണിക്കുന്നത് കണ്ടെത്തുന്നതിന് ജഡ്ജിമാര്‍ 'നൂതന' സാങ്കേതികവിദ്യ ഉപയോഗിച്ചതായി സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ മത്സരാര്‍ഥികളെയും ആദ്യം ഒരു ഹാളിലേക്ക് നയിച്ചു, അവിടെ അവരുടെ ബാഹ്യ രൂപവും ചലനങ്ങളും വിദഗ്ധര്‍ പരിശോധിച്ചു. പിന്നീട് അവയുടെ തലയും കഴുത്തും ശരീരഭാഗങ്ങളും എക്സ്റേ, 3ഡി അള്‍ട്രാസൗണ്ട് മെഷീനുകള്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുകയും ജനിതക വിശകലനത്തിനും മറ്റ് പരിശോധനകള്‍ക്കുമായി സാമ്പിളുകള്‍ എടുക്കുകയും ചെയ്തു.

ഇരുപത്തിയേഴ് ഒട്ടകങ്ങള്‍ ശരീരഭാഗങ്ങള്‍ നീട്ടിയതിന്റെ പേരില്‍ അയോഗ്യരാക്കപ്പെടുകയും 16 പേരെ കുത്തിവയ്പ്പ് എടുത്തതിന് പുറത്താക്കുകയും ചെയ്തു.

 

Latest News