Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ 16കാരിയെ പീഡിപ്പിച്ച കേസ്; പ്രതി ആറ്  മാസത്തിന് ശേഷം രാജസ്ഥാനില്‍ പിടിയില്‍

കണ്ണൂര്‍- രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ആറ് മാസത്തിന് ശേഷം പോലീസ് പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ 25കാരന്‍ വിക്കി ബ്യാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് ഇയാള്‍. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാജസ്ഥാനില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ സഹോദരി കാജോളിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ കടത്തികൊണ്ടു പോകാന്‍ കൂട്ടുനിന്നതിനാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് പ്രതികളെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ പ്രതി വിക്കി ബ്യാരിയെ റിമാന്റ് ചെയ്തു.
ഏപ്രില്‍ 14നാണ് രാജസ്ഥാന്‍ സ്വദേശിയായ പെണകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ബലൂണ്‍ വില്‍പന നടത്തുന്ന സംഘത്തിലെ അംഗമായിരുന്നു വിക്കി ബ്യാരി. കോഴിക്കോട്ടെ കടയില്‍ നിന്നു ചെറിയ വിലയ്ക്ക് ബലൂണ്‍ വാങ്ങി തരാമെന്നു പറഞ്ഞ് കണ്ണൂരില്‍ നിന്ന് പെണ്‍കുട്ടിയെ കോഴിക്കോട്ടേക്കു കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ ട്രെയിനിലും കോഴിക്കോട്ടെ ലോഡ്ജിലും വച്ച് പീഡിപ്പിച്ചതിന് ശേഷം ഇയാള്‍ രാജസ്ഥാനിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
 

Latest News