ന്യൂദൽഹി- മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കേരളത്തിന്റെ വിയോജനക്കുറിപ്പോടെയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് സമിതി.
സമിതി റിപ്പോർട്ടിൽ പ്രതികരണം അറിയിക്കാൻ കേരളം സമയം തേടിയതിനെത്തുടർന്ന് കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നിലവിലെ ജലനിരപ്പ് 137.7അടിയായതിനാൽ ആശങ്കയ്ക്കു വകയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ സുരക്ഷ പ്രധാനമാണ്. 2016ലെ അവസ്ഥ ആയിരിക്കില്ല, 2021ൽ എന്നും കോടതി പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കാൻ മേൽനോട്ട സമിതിയോട് കോടതി നിർദേശിച്ചിരുന്നു, ഇതനുസരിച്ചാണ് സമിതി റിപ്പോർട്ട് നൽകിയത്. ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതൽ മഴ പെയ്താൽ ജലനിരപ്പ് ഉയരുമെന്നും അതു സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.