അഹമ്മദാബാദ്: ഭർത്താവ് ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നുവെന്ന് 45 കാരിയുടെ പരാതി. അഹമ്മദാബാദ് നവരംഗപുര സ്വദേശിനിയാണ് ഐ.ടി. കമ്പനി ഉടമയായ ഭർത്താവിനെതിരേ പോലീസിൽ പരാതി നൽകിയത്. പരാതിയിൽ പോലീസ് കേസെടുത്തു.
അശ്ലീലസിനിമകൾക്കും വീഡിയോകൾക്കും അടിമയാണ് ഭർത്താവെന്ന് യുവതി പറയുന്നു. ഇതിന്റെ പ്രേരണയിൽ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും നിർബന്ധിച്ചു. താൻ എതിർത്തിട്ടും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും നാല് മാസം മുമ്പ് തന്നെ ഉപേക്ഷിച്ചെന്നും യുവതിയുടെ പരാതിയിൽ ആരോപിക്കുന്നു.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി. വിവാഹത്തിന് പിന്നാലെ ഭർത്താവിൽനിന്ന് നിരന്തരം ദേഹോപദ്രവം ഏൽക്കേണ്ടിവന്നെന്നാണ് യുവതിയുടെ ആരോപണം.
നേരത്തെ പ്രശ്‌നങ്ങളുണ്ടായപ്പോൾ വേർപിരിഞ്ഞ് താമസിച്ചിരുന്നു. എന്നാൽ ഓരോതവണയും വീട്ടുകാരും സുഹൃത്തുക്കളും ഭർത്താവുമായി രമ്യതയിലെത്താൻ തന്നെ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.