കണ്ണൂർ: പാനൂർ പാത്തിപ്പാലത്ത് അമ്മയെയും മകളെയും പുഴയിൽ തള്ളിയിട്ടു. ഒന്നര വയസുകാരിയായ മകൾ മരണമടത്തു. യുവതിയുടെ ഭർത്താവിനെ കാണാനില്ല. തലശ്ശേയിലെകോടതി ജീവനക്കാരനായ ഷിനുവിന്റെ മകൾ അൻവിതയാണ് മുങ്ങിമരിച്ചത്. ഷിനുവിന്റെ ഭാര്യ സോനയെ നാട്ടുകാർ രക്ഷപ്പെടുത്തി. സംഭവത്തിന് ശേഷം ഷിബുവിനെ കാണാതായി, തങ്ങളെ ഷിബു പുഴയിലേക്ക് തള്ളിടിയുകയാണുണ്ടായതെന്ന് സോന പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഷിനു ഭാര്യയ്ക്കും മകൾക്കുമൊപ്പമാണ് പാത്തിപ്പാലത്തെത്തിയത്. പുഴയിൽ വീണ സോനയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ഇവർ സോനയെയും അൻവിതയെയും പുഴയിൽ നിന്ന് പുറത്തെടുത്തെങ്കിലും അൻവിത മരണമടഞ്ഞിരുന്നു. ഷിനുവിന്റെ സ്‌കൂട്ടർ പുഴയ്ക്കരികിൽ ഉപേക്ഷിച്ച നിലയിലാണ്. ഇയാളുടെ മൊബൈൽ ഫോൺ ഓഫാണ്. ഷിനുവിന് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.