Sorry, you need to enable JavaScript to visit this website.

യുവതിയുടെ കൊലപാതകം ഭർത്താവും സുഹൃത്തുക്കളും അറസ്റ്റിൽ


കോഴിക്കോട്:  ബാലുശ്ശേരി  വീര്യമ്പ്രത്ത് വാടക വീട്ടിൽ യുവതി കൊല്ലപ്പെട്ട കേസിൽ  കേസിൽ ഭർത്താവ് എടരിക്കോട് സ്വദേശി താജുദ്ദീനെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. താജുദ്ദീനെ കൂടാതെ മലപ്പുറം തിരൂർ ഇരിങ്ങാവൂർ സ്വദേശികളായ ആദിത്യൻ ബിജു (19), ജോയൽ ജോർജ് (19)എന്നിവരാണ് അറസ്റ്റിലായത്.നെടിയിരിപ്പ് സ്വദേശിനി ഉമ്മുകുൽസു(31) വാണ് കഴിഞ്ഞ ദിവസം താജുദ്ദീന്റെ സുഹൃത്തിന്റെ വീട്ടിൽ കൊല്ലപ്പെട്ടത്. 

കോട്ടക്കലിലെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ  കോട്ടക്കൽ പൊലീസിന്റെ സഹായത്തോടെ ബാലുശ്ശേരി സി ഐ എം.കെ. സുരേഷ് കുമാർ അറസ്റ്റ്  ചെയ്തത്. തുടർന്ന്  ഇയാളെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. 

രണ്ട്, മൂന്ന് പ്രതികളായ ആദിത്യൻ ബിജു,ജോയൽ ജോർജ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. താജുദ്ദീൻറ സുഹൃത്തുക്കളാണ് ആദിത്യൻ ബിജുവും ജോയലും. കൊലപാതകത്തിനു കൂട്ടുനിന്നതിനാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മർദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവം കാരണമാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കടുത്ത സംശയ രോഗിയായ താജുദ്ദീൻ ഉമ്മുകുൽസുവിനെ അതി ക്രൂരമായ ശാരീരിക മർദനത്തിനിരയാക്കുമ്പോൾ രണ്ട്, മൂന്ന്പ്രതികൾ കൂടെയുണ്ടായിരുന്നു.

ഒരാഴ്ചയോളം സുഹൃത്ത് സിറാജുദ്ദീൻറ വീര്യമ്പ്രത്തെ വാടകവീട്ടിലായിരുന്നു താജുദ്ദീനും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉമ്മുകുൽസുവിനെയും മക്കളെയും കാറിൽ മലപ്പുറത്തേക്കു കൊണ്ടുപോയത്. ഉമ്മുകുൽസുവിന് രഹസ്യമായി മൊബൈൽ ഫോൺ ഉണ്ടെന്നുപറഞ്ഞ് താജുദ്ദീൻ മലപ്പുറത്തെ വാടകവീട്ടിലും കാറിലും വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഫോൺ കണ്ടെടുക്കാനെന്ന് പറഞ്ഞ് ഇയാൾ യുവതിയെയുംകൊണ്ട് വീര്യമ്പ്രത്തുനിന്ന് മലപ്പുറത്തേക്കും തിരിച്ചും പോകുമ്പോൾ കാറോടിച്ചത് രണ്ടാം പ്രതിയാണ്. ഈ സമയത്താക്കെയും കാറിൽവെച്ച് താജുദ്ദീൻ യുവതിയെ മർദിച്ചിരുന്നതായും മറ്റുരണ്ടു പ്രതികൾ ഇതിന് സഹായം ചെയ്തതായും പോലീസ് പറഞ്ഞു.
 

Latest News