Sorry, you need to enable JavaScript to visit this website.

വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ വെടിവെച്ചുകൊന്നു

ചെന്നൈ- തമിഴ്‌നാടില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ  പോലീസ് വെടിവെച്ചു കൊന്നു. തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂര്‍ ടോള്‍ പ്ലാസക്കരികിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ മുര്‍തസയാണ് വെടിയേറ്റ് മരിച്ചത്.
55 വയസ്സുകാരി  ടോള്‍ പ്ലാസക്കരികിലുള്ള ബസ് സ്‌റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ മുര്‍തസ, അഖ്തര്‍ എന്നിവര്‍ ചേര്‍ന്ന് മാല കവരാന്‍ ശ്രമിക്കുകയായിരുന്നു.   ഏഴ് പവന്റെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചതോടെ സ്ത്രീ ബഹളം വെച്ചു. തുടര്‍ന്ന് സമീപവാസികള്‍ സ്ത്രീയുടെ സഹായത്തിനെത്തി.
ഇതോടെ മുര്‍തസ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പോലീസ് പിന്തുടര്‍ന്നെങ്കിലും  അടുത്തുള്ള കാട്ടില്‍ ഒളിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ മുന്നൂറിലേറെ പോലീസുകാര്‍ കാട് വഞ്ഞ് ഡ്രോണ്‍ ഉപയോഗിച്ച് ഇവര്‍ നില്‍ക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മുര്‍തസ വെടിയേറ്റ് മരിച്ചത്.

 

Latest News