റിയാദ് - സൗദി പൗരനെയും ഇന്ത്യക്കാരനെയും യു.എ.ഇ മന്ത്രിസഭ ഭീകര പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യക്കാരൻ മനോജ് സഭർവാൽ ഓംപ്രകാശിനെയാണ് ഭീകര പട്ടികയിൽ പെടുത്തിയത്. സൗദി പൗരൻ അലി നാസിർ അസീരിയും പട്ടികയിലുണ്ട്. ഇവർ അടക്കം ആകെ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയുമാണ് യു.എ.ഇ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയത്.
യു.എ.ഇ മന്ത്രിസഭ ഭീകരരായി പ്രഖ്യാപിച്ചവരിൽ നാലു പേർ യു.എ.ഇ പൗരന്മാരും എട്ടു പേർ യെമനികളും ആറു പേർ നൈജീരിയക്കാരും അഞ്ചു പേർ ഇറാനികളും മൂന്നു പേർ സിറിയക്കാരും രണ്ടു പേർ ലെബനോനികളും രണ്ടു പേർ ഇറാഖികളും രണ്ടു പേർ കരീബിയൻ ദ്വീപ് രാജ്യമായ സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പൗരന്മാരുമാണ്. അഫ്ഗാനിസ്ഥാൻ, ബ്രിട്ടൻ, റഷ്യ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരെയും ഭീകര പട്ടികയിൽ പെടുത്തിയിട്ടുണ്ട്.