Sorry, you need to enable JavaScript to visit this website.

യു.എ.ഇ സ്വദേശിവത്കരണം മലയാളി നഴ്‌സുമാര്‍ക്ക് തിരിച്ചടിയാകും

ദുബായ്- യു.എ.ഇയില്‍ സ്വകാര്യ മേഖലയില്‍ 10 ശതമാനം സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത് മലയാളികള്‍ക്ക് തിരിച്ചടിയാകും. നഴ്‌സിംഗ് മേഖലയില്‍ അടക്കം കൂടുതല്‍ സ്വദേശികളെ നിയമിക്കണമെന്നാണ് നിര്‍ദേശം.
സ്വദേശികള്‍ക്കായി നഴ്‌സിംഗില്‍ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ തുടങ്ങാനും 5 വര്‍ഷത്തിനകം 10,000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനും തീരുമാനിച്ചത് ഈ മേഖലയെ കാര്യമായി സ്വദേശിവത്കരണത്തിന് പരിഗണിച്ചതിന്റെ സൂചനയാണ്. യു.എ.ഇയുടെ ആരോഗ്യരംഗത്ത് ആയിരക്കണക്കിന് മലയാളി നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്.
നഴ്‌സിംഗ്, പ്രോഗ്രാമിംഗ്, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിര്‍ഹം (ഏകദേശം ഒരു ലക്ഷം രൂപ) ബോണസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.  
നഴ്‌സിംഗ്-മിഡ്വൈഫ് രംഗത്തു സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കാനുള്ള പദ്ധതികള്‍ക്ക് ഏപ്രിലില്‍ തുടക്കമായിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ പ്രതിവര്‍ഷം 2 ശതമാനം എന്ന തോതില്‍ 5 വര്‍ഷത്തേക്കു സ്വദേശി ജീവനക്കാരുടെ എണ്ണം കൂട്ടണം. 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 10 ശതമാനം ജീവനക്കാര്‍ സ്വദേശികളാകണമെന്നാണ് നിബന്ധന.

 

 

Latest News