Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇല്ലാത്ത കാന്‍സര്‍ മാറ്റാന്‍ സര്‍ജറി; പ്രവാസി യുവതിക്ക് 50ലക്ഷം ദിര്‍ഹം നല്‍കാന്‍ അബുദാബി കോടതി

അബുദാബി- വയറില്‍ ഗുരുതരമായ കാന്‍സര്‍ ബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസി യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയ സ്വകാര്യ ആശുപത്രി അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടിയിലേറെ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. അബുദാബിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വലിയ തുകയ്ക്കുള്ള തന്റെ മെഡിക്കന്‍ ഇന്‍ഷുറന്‍സ് പോളിസി കണ്ണുവച്ചുള്ള ചതിയായിരുന്നു ആശുപത്രി അധികൃതരുടെയും ഡോക്ടര്‍മാരുടെയും ഭാഗത്തുനിന്നുണ്ടായതെന്ന് ക്രൂരതയ്ക്ക് ഇരയായ പ്രവാസി യുവതി പറഞ്ഞു.
ദഹനക്കേടിനെ തുടര്‍ന്നാണ് യുവതി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തത്തിയത്. ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഒരു പ്രാഥമിക മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം ഒന്നാം പ്രതിയായ ഡോക്ടര്‍ അവരെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്യുകയായിരുന്നു. ഈ വിഭാഗത്തില്‍ യുവതിയെ പരിശോധിച്ച ഡോക്ടറാവട്ടെ, വീണ്ടും ടെസ്റ്റ് നടത്തുകയും യുവതിക്ക് വയറില്‍ കാന്‍സര്‍ ബാധയുണ്ടെന്നും രോഗം ബാധിച്ച ട്യൂമര്‍ നീക്കം ചെയ്യാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നും നിര്‍ദ്ദേശിച്ചു.
സര്‍ജറി ചെയ്തില്ലെങ്കില്‍ മറ്റിടങ്ങളിലേക്ക് കാന്‍സര്‍ പടരാനുള്ള സാധ്യത കൂടി ഡോക്ടര്‍ പറഞ്ഞതോടെ ഉടന്‍ തന്നെ യുവതി ശസ്ത്രക്രിയക്ക് സമ്മതിക്കുകയായിരുന്നു. എന്നാല്‍ സര്‍ജറിക്ക് ശേഷം കലശലായ വയറു വേദനയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉടലെടുത്തതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയെ സമീപിച്ചപ്പോഴാണ് ആദ്യ ശസ്ത്രക്രിയ തട്ടിപ്പായിരുന്നുവെന്നും തനിക്ക് കാന്‍സറുണ്ടായിരുന്നില്ലെന്നും യുവതി അറിയുന്നത്. ഒരു കാര്യവുമില്ലാതെ നടത്തിയ ശസ്ത്രക്രിയയില്‍ ഉദരഭിത്തിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും അതാണ് വയറു വേദനയ്ക്ക് കാരണമെന്നും രണ്ടാമത്തെ ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. ആദ്യ ആശുപത്രിയുടെ തെറ്റായ നടപടി മൂലം തനിക്കുണ്ടായ ആരോഗ്യപരവും മാനസികവുമായ പ്രയാസങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും അഞ്ച് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്.
പരാതി ഫയലില്‍ സ്വീകരിച്ച കോടതി രണ്ടാമത്തെ ആശുപത്രിയില്‍ നിന്ന് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഈ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ വാദം ശരിയാണെന്ന് തെളിയിക്കപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി ആവശ്യപ്പെട്ടതു പ്രകാരം അഞ്ചു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ സ്വകാര്യ ആശുപത്രിയോടും ഡോക്ടര്‍മാരോടും അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടത്.

Latest News