മുംബൈയില്‍ 18വയസിനു താഴെയുള്ള പകുതിയിലധികം  കുട്ടികള്‍ക്കും കോവിഡ് ബാധിച്ചെന്ന്  സര്‍വേ ഫലം

മുംബൈ-മുംബൈയില്‍ 18വയസിനു താഴെയുള്ള പകുതിയിലധികം കുട്ടികള്‍ക്കും കോവിഡ് ബാധിച്ചെന്ന ഞെട്ടിക്കുന്ന സര്‍വേ ഫലം പുറത്ത്. ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ നടത്തിയ സര്‍വേ ഫലത്തിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 15 വരെയാണ് സര്‍വേ നടത്തിയത്. ബിവൈഎല്‍ നായര്‍ ആശുപത്രിയും കസ്തൂര്‍ബ മൊളിക്യുലാര്‍ ലബോറട്ടറിയും സംയുക്തമായാണ് സര്‍വേ നടത്തിയത്.
10നും 18നും വയസിനിടയിലുള്ള 53.43 ശതമാനം കുട്ടികളുടെ ശരീരത്തിലും കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം കൂടുതലും കുട്ടികളെ ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
 

Latest News