Sorry, you need to enable JavaScript to visit this website.

'ഒരു വട്ടം വിളിച്ചിരുന്നെങ്കില്‍ ഇടപെട്ടേനെ,അവനിട്ട് രണ്ട് പൊട്ടിച്ച്  വിളിച്ചോണ്ട് വന്നേനെ'; വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി

കൊല്ലം- വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി. തന്നെ ഒരു വട്ടം വിളിച്ചിരുന്നെങ്കില്‍ താന്‍ ഇടപെട്ടേനെ എന്നും പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ സഹിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. വിസ്മയയുടെ സഹോദരന്‍ വിജിത്തുമായി സുരേഷ് ഗോപി സംസാരിച്ചിരുന്നു.'വിജിത്തിനെ വിളിക്കുന്ന സമയത്ത് വിസ്മയയുടെ മൃതദേഹം പോസ്‌മോര്‍ട്ടം ചെയ്യാന്‍ കൊണ്ടുപോയിരിക്കുകയായിരുന്നു. എത്രയോ പേര്‍ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുമ്പ്  എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ' സുരേഷ് ഗോപി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോ പഞ്ചായത്തുകളിലും സാംസ്‌കാരിക സംഘങ്ങളുണ്ടാകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
 

Latest News