Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫ്ളാറ്റ് പീഡനം: യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ തേടി പോലീസ്

കൊച്ചി-മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ യുവതിയെ തടങ്കലില്‍വച്ച് പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുണ്ട്. ഫോണ്‍ നശിപ്പിച്ചുവെന്ന് ചോദ്യം ചെയ്യലില്‍  മാര്‍ട്ടിന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് തെളിവ് ലഭിക്കേണ്ടതുണ്ട്. ദൃശ്യങ്ങള്‍ ഇയാള്‍ മറ്റെവിടെയെങ്കിലും പകര്‍ത്തി ഒളിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.
ഓഹരി വിപണിയില്‍ നിക്ഷേപിക്കാനെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടില്ലെന്നാണ് പ്രതിയുടെ നിലപാട്.  എന്നാല്‍ ആഡംബര ജീവിതത്തിനായി ഓഹരി വിപണിയില്‍ നിക്ഷേപിച്ചാണ് പണം സമ്പാദിച്ചിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി തീരും മുമ്പ് പ്രതിയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തും. കേസിലെ കൂട്ടുപ്രതികളെയും വരും ദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തും. പ്രതികളില്‍ ഒരാള്‍ക്ക് കോവിഡായതിനാല്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കാന്‍ വൈകും. കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തേഴുകാരിയെ ഫ്ളാറ്റില്‍ തടങ്കലില്‍വച്ച് മാര്‍ട്ടിന്‍ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.

 

Latest News