Sorry, you need to enable JavaScript to visit this website.

യുവതിയെ 10 വര്‍ഷം മുറിയില്‍ ഒളിപ്പിച്ചുവെന്ന വാദം തള്ളി റഹ്്മാന്റെ രക്ഷിതാക്കള്‍

പാലക്കാട്- അയിലൂരില്‍ കാമുകിയെ പത്തു വര്‍ഷം ഒരു മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കള്‍. മൂന്നു മാസം മുമ്പാണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്റെ അഴികള്‍ മുറിച്ചുമാറ്റിയത്. മകന് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും റഹ്‌മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ പറഞ്ഞു.

പാതി ചുമരുള്ള മുറിയിലാണ് റഹ്‌മാന്‍ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നു. മൂന്നു വര്‍ഷം മുമ്പ് വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്്മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല.

ചെറിയ ടീപോ മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്‌മാന്റെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ഈ ടീപോ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്‌മാന്‍ പറയുന്നത്. റഹ്‌മാനും സജിതയും അവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്.

 

Latest News