Sorry, you need to enable JavaScript to visit this website.

കടൽക്കൊല: ഇറ്റലി സർക്കാർ കൈമാറിയ പത്തുകോടി സുപ്രീം കോടതിയിൽ കെട്ടിവെച്ചു

ന്യൂദൽഹി- കടൽക്കൊല കേസിലെ നഷ്ടപരിഹാരമായി ഇറ്റാലിയൻ സർക്കാർ കൈമാറിയ പത്ത് കോടി രൂപ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ കെട്ടിവെച്ചു. കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ നടപടി. ഇതിന്റെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ നാവികർക്കെതിരായ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. 
കടൽക്കൊല കേസിൽ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കുമുള്ള നഷ്ടപരിഹാരം ഇറ്റലി കെട്ടിവെച്ചതിന്റെ രേഖകൾ കണ്ടാലേ നടപടികൾ അവസാനിപ്പിക്കൂ എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലി നഷ്ടപരിഹാര തുക കേന്ദ്ര സർക്കാരിനു കൈമാറുകയും അത് സുപ്രീം കോടതിയുടെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കുകയും ചെയ്തത്. 
അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ തീർപ്പ് പ്രകാരം നഷ്ടപരിഹാര തുക സ്വീകരിക്കാമെന്നു ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു മരിച്ച മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ടുടമയും അറിയിച്ചതായി സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതവും സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരം ലഭിക്കുക. 

Latest News