ഫണ്ട് തിരിമറി നടത്തി, സി.കെ ജാനുവിനെ പാര്‍ട്ടി പുറത്താക്കി

സുല്‍ത്താന്‍ബത്തേരി- സുല്‍ത്താന്‍ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന സി.കെ. ജാനുവിനെ അവരുടെ സ്വന്തം പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്‌നിന്ന് ജാനുവിനെ നീക്കിയതായും പാര്‍ട്ടിയില്‍നിന്ന് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയെന്നും വോട്ടുകള്‍ മറിച്ചെന്നുമാണ് ജാനുവിനെതിരെ അവരുടെ പാര്‍ട്ടി നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണം. ബി.ജെ.പി നേതാക്കളുമായി ചേര്‍ന്നാണ് ജാനു ഈ ഇടപാടുകള്‍ നടത്തിയതെന്നും നേതൃത്വം ആരോപിക്കുന്നു.

സുല്‍ത്താന്‍ബത്തേരിയില്‍ ഇത്തവണ ജാനുവിന് വോട്ട് ഗണ്യമായി കുറഞ്ഞിരുന്നു. ജനാധിപത്യ രാഷ്ട്രീയ സഭ നേതാവാണെങ്കിലും ബി.ജെ.പിയുടെ താമര ചിഹ്നത്തിലായിരുന്നു അവര്‍ മത്സരിച്ചിരുന്നത്.

2016-ലെ തെരഞ്ഞെടുപ്പില്‍ 27920 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ കിട്ടയത് 15198 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

 

Latest News