റോത്തക് - ഹരിയാനയിലെ ജജ്ജാറിൽ രാത്രി വൈകി കാമുകിയുടെ വീട്ടിലെത്തിയ 23കാരനെ പെൺകുട്ടിയുടെ വീട്ടുകാർ ചേർന്ന് കയ്യോടെ പിടികൂടി അടിച്ചു കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ഗംഗതൻ ഗ്രാമത്തിലാണ് സംഭവം. തൊട്ടടുത്ത ഗ്രമമായ ദിഗൽ സ്വദേശിയായ സുമിത സിങ് എന്ന യുവാവാണ് ദുരഭിമാന കൊലയ്ക്ക് ഇരയായത്. കൃഷിയിടം നനക്കാനെന്നു പറഞ്ഞ് വീട്ടിൽ നിന്നു പുറത്തുപോയ സുമിത്് രഹസ്യമായി പെൺകുട്ടിയുടെ വീട്ടിലെത്തിയതായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ്ബുക്ക്, ട്വിറ്റര്‍ ലൈക്ക് ചെയ്യൂ
ഇരുവരും ഒരുമിച്ച് നിൽക്കുന്നത് പെൺകുട്ടിയുടെ അച്ഛനും വീട്ടുകാരും നേരിട്ട് കാണുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയുടെ വീട്ടുകാർ സുമിതിനെ പിടികൂടി തല്ലിച്ചതയ്ക്കുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട അയൽവാസിയാണ് പോലീസിൽ വിവരമറിയിച്ചത്. പൊലീസ് എത്തിയപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ മരിച്ചു കിടക്കുന്ന നിലയിലാണ് സുമിതിനെ കണ്ടെത്തിയത്.
സംഭവത്തിൽ പ്രതികളായ ദൽഹി പോലീസ് മുൻ ഉദ്യോഗ്സ്ഥൻ കൂടിയായ പെൺകുട്ടിയുടെ അച്ഛൻ സഞ്ജയ് സിങിനേയും അമ്മയേയും പിതൃസഹോദരനേയും ഭാര്യയേയും അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് മരണ വിവരം പോലീസ് സുമിതിന്റെ വീട്ടുകാരെ അറിയിച്ചത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സുമിതിന്റെ രാത്രി വൈകിയുള്ള സന്ദർശനം തങ്ങൾക്കു മാനക്കേടായെന്നും യുവാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചതല്ലെന്നും പ്രതികൾ മൊഴി നൽകി.