Sorry, you need to enable JavaScript to visit this website.

യുവതി ഓഫീസ് മുറിയിൽ കൂട്ടബലാത്സംഗത്തിനിരയായി;  ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച  രണ്ട് പേർ അറസ്റ്റിൽ

അഹമ്മദാബാദ്- യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഗുജറാത്തിലെ ഭാവ്‌നഗറിലെ കുംഭരവാദ് പ്രദേശവാസിയായ സ്ത്രീയാണ് ലൈംഗിക പീഡനത്തിനിരയായത്. പരാതിയിൽ കേസെടുത്ത പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. പീഡന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നാൽപ്പതുകാരിയായ സ്ത്രീ മെയ് 19ന് പോലീസിൽ പരാതി നൽകിയത്. പ്രതികളെ യുവതിക്ക് പരിചയമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. രാകേഷ് മക്വാന, ദിനേശ് മക്വാന, കപിൽ ചുദാസാമ എന്നിവരാണ് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയതെന്ന് സ്ത്രീ വ്യക്തമാക്കി. പ്രതികളിലൊരാളായ കപിലിന്റെ ഓഫീസിലാണ് സ്ത്രീ ജോലി ചെയ്തിരുന്നത്. ഏപ്രിൽ ഒന്നിനാണ് സ്ത്രീ ബലാത്സംഗത്തിനിരയായത്. ജോലിക്കെത്തിയ സ്ത്രീയെ കപിലിന്റെ നേതൃത്വത്തിൽ പ്രതികൾ മുറിയിലേക്ക് ബലമായി എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. ഇതിനിടെ പ്രതികളിലൊരാൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പീഡനവിവരം പുറത്തുപറഞ്ഞാൽ വീഡിയോ പുറത്തിവിടുമെന്ന് ഭീഷണിപ്പെടുത്തി.ബലാത്സംഗത്തിനിരയായതിന് പിന്നാലെ സ്ത്രീ ജോലിക്ക് പോയിരുന്നില്ല. എന്നാൽ പീഡന ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വീഡിയോ പുറത്തായ വിവരം മെയ് 14നാണ് സ്ത്രീ അറിഞ്ഞത്. ഇതിന് പിന്നാലെയാണ് ഇവർ ഭാവ് നഗർ പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് ദിനേശിനെയും രാകേഷിനെയും അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ കപിലിനെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Latest News