Sorry, you need to enable JavaScript to visit this website.

അമ്പിളി ദേവിയുടെ ഗാര്‍ഹിക പീഡന പരാതി;  ആദിത്യന്റെ അറസ്റ്റിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി- അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവും സീരിയല്‍ നടനുമായ ആദിത്യന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു. ആദ്യത്യന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് അമ്പിളി ദേവി പരാതിയില്‍ പറയുന്നത്. സൈബര്‍ സെല്ലിനും, കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. തന്നെ കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അമ്പിളി ദേവി പരാതിയില്‍ പറയുന്നു. പരാതിയില്‍ അറസ്റ്റ് ഉണ്ടാകുമെന്നതിനാല്‍ നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യവുമായി ആദിത്യന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് താത്കാലികമായി അറസ്റ്റ് സ്‌റ്റേ ചെയ്തത്. ഇതിന് പുറമെ സ്ത്രീധന പീഡനത്തിനും, വധ ഭീഷണിക്കും ചവറ പോലീസ് ആദിത്യനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്റെയും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലും, സൈബറിടത്തും ചര്‍ച്ചാ വിഷയമായിട്ട്. വീട്ടിലെത്തി തന്നെയും കുടുംബത്തെയും ആദിത്യന്‍ ആക്രമിക്കാന്‍ ശ്രമിക്കുന്ന സി സി ടിവി ദൃശ്യങ്ങള്‍ അമ്പിളി ദേവി പുറത്തുവിട്ടിരുന്നു. വീട്ടിലെത്തി തന്നെയും വീട്ടുകാരെയും കത്തികാട്ടി ആദിത്യന്‍ ഭീഷണിപ്പെടുത്തി. കൂത്തും വെട്ടികൊല്ലും എന്നൊക്കെയാണ് പറഞ്ഞത്. മകന് വേണ്ടി വാങ്ങികൊണ്ടുവന്ന വസ്ത്രവും അയാള്‍ വലിച്ചെറിഞ്ഞു എന്നാണ് അമ്പിളി ദേവി പറഞ്ഞത്.

Latest News