Sorry, you need to enable JavaScript to visit this website.

സിനിമയിലേക്ക് എന്നെ കൊണ്ടുവന്നത് മമ്മൂട്ടി,  ദുല്‍ഖറിന് വേണ്ടി എന്റെ പേര് പറഞ്ഞു- മാളവിക

മുംബൈ-പട്ടം പോലെ എന്ന ചിത്ത്രതിലൂടെയാണ് മാളവിക മോഹന്റെ വെള്ളിത്തിര പ്രവേശനം. അതിന് കാരണം മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് നടി പറയുന്നു. ഫെമിനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് നടി സംസാരിച്ചത്. സിനിമ എന്ന മാന്ത്രിക ലോകത്ത് എന്നെ എത്തിച്ചത് മമ്മൂക്കയാണ്. ആ നന്ദി ഒരിക്കലും മറക്കില്ല എന്ന് മാളവിക പറഞ്ഞു.
പട്ടം പോലെ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന് പറ്റിയ ഒരു പുതുമുഖ നായികയെ തിരഞ്ഞുകൊണ്ടിരിയ്ക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് ഒരു പരസ്യത്തില്‍ മമ്മൂക്ക എന്നെ കണ്ടത്. ഞാന്‍ ദുല്‍ഖറിന്റെ നായികയായി അഭിനയിച്ചാല്‍ നന്നായിരിയ്ക്കും എന്ന് സംവിധായകനോട് പറഞ്ഞത് മമ്മൂക്കയാണ്. അതിന് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിയ്ക്കുന്നു. അതുവരെ സിനിമ എന്ന ലോകം എന്റെ സ്വപ്‌നത്തിലേ ഉണ്ടായിരുന്നതല്ല. പട്ടം പോലെ എന്ന സിനിമ വിജയിച്ചാലും ഇല്ലെങ്കിലും മമ്മൂക്ക അത് കാണുമ്പോള്‍, അദ്ദേഹം എന്നില്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തണം എന്ന ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുണ്ടായ വിശ്വാസമാണ് എന്റെ ആത്മവിശ്വാസം മാളവിക മോഹന്‍ പറഞ്ഞു. ഛായാഗ്രഹകന്‍ അളകപ്പന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പട്ടംപോലെ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. മാളവിക പറഞ്ഞത് പോലെ സിനിമ വിജയിച്ചാലും ഇല്ലെങ്കിലും നടിയുടെ അഭിനയം ശ്രദ്ധിയ്ക്കപ്പെട്ടു. ഇപ്പോള്‍ തമിഴിലും കന്നടയിലും അങ്ങ് ബോളിവുഡിലും വളരെ അധികം സെലക്ടീവായ നടിയാണ് മാളവിക. മാസ്റ്റര്‍ ആണ് മാളവികയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.


ന്യൂമാഹിയിലെ കുടുംബത്തില്‍ ഒരു സ്ത്രീ കൂടി കോവിഡ് ബാധിച്ച് മരിച്ചു; പത്തുദിവസത്തിനിടെ നാലു മരണം

 

Latest News