ഭാര്യ കരഞ്ഞുപറഞ്ഞിട്ടും ആരും കേട്ടില്ല; മുന്‍ ഇന്ത്യന്‍ സ്ഥാനപതി ചികിത്സ കിട്ടാതെ കാറില്‍ മരിച്ചു

ന്യൂദല്‍ഹി- മുന്‍ ഇന്ത്യന്‍ സ്ഥാനപതി അശോക് അമ്രോഹി കാറിനുള്ളില്‍ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ മണിക്കൂറുകള്‍ കാത്തിരുന്നശേഷം
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.  ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ 5 മണിക്കൂറോളമാണ് അമ്രോഹിയും കുടുംബാംഗങ്ങളും കാത്തിരുന്നത്. അശോക് അമ്രോഹി ഇന്ത്യന്‍ സ്ഥാനപതിയായി ബ്രൂണയ്, മൊസാംബിക്, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് അമ്രോഹി രോഗബാധിതനായതെന്ന് ഭാര്യ യാമിനി പറഞ്ഞു. ആശുപത്രിയില്‍ ബെഡ് ഒഴിവുണ്ടെന്നറിഞ്ഞു രാത്രി ഏഴരയോടെയാണ് ആശുപത്രിയിലെത്തി. കോവിഡ് പരിശോധനയ്ക്ക് ഒന്നരമണിക്കൂറോളം കാത്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മകന്‍ ക്യൂവില്‍ നിന്നെങ്കിലും നടപടികള്‍ വൈകി. പലവട്ടം കരഞ്ഞുപറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലെന്ന് യാമിനി കുറ്റപ്പെടുത്തി.
ഈ സമയമെല്ലാം കാറിലില്‍ അവശനിലയില്‍ ഇരിക്കുകയായിരുന്ന അമ്രോഹിക്ക് ഇടയ്‌ക്കെപ്പോഴോ ഓക്‌സിജന്‍ സിലിണ്ടര്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്വാസ തടസ്സം കാരണം മാസ്‌ക് വലിച്ചെറിഞ്ഞു. സംസാര തടസ്സവുമുണ്ടായി. അര്‍ധരാത്രിയോടെ കാറിനുള്ളില്‍ തന്നെ മരിച്ചുവെന്നു യാമിനി പറഞ്ഞു.


ബഹ്‌റൈനും വാതിലടക്കുമോ; ആശങ്കയോടെ സൗദി പ്രവാസികള്‍

 

Latest News