ദുബായ്- കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിമാന വിലക്ക് വിമാന കമ്പനികള്‍ക്ക് കനത്ത ആഘാതമാകും.
യു.കെ, കാനഡ, ഹോങ്കോംഗ്, ന്യൂസിലാന്‍ഡ്, യു.എ.ഇ, ഇന്തോനേഷ്യ, കുവൈത്ത്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് ഫ്രാന്‍സ് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുരുതെന്ന് അമേരിക്കയിലെ സെന്‍ര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നിര്‍ദേശം നല്‍കി.
പരിമിത സര്‍വീസുകള്‍ക്കുള്ള എയര്‍ ബബിള്‍ കരാറുകളാണ് നിലവിലുള്ളതെങ്കിലും യു.എ.ഇയും യു.കെയും ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധം ഇന്ത്യന്‍ വിമാന കമ്പനികളെ കൂടുതല്‍ പ്രതിസന്ധിയിലെത്തിക്കും. ഇന്ത്യയിലേക്കും യു.കെയിലേക്കുമുള്ള സര്‍വീസുകള്‍ തടയപ്പെടുന്നത് ഗള്‍ഫ് വിമാന കമ്പനികളേയും ബാധിക്കും.
കഴിഞ്ഞ വർഷം കോവിഡ് വ്യാപനം ആരംഭിച്ചതു മുതല്‍ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലാണ്. വിമാന സർവീസുകള്‍ സാധാരണ നിലയിലേക്കു വരുമ്പോഴാണ് കോവിഡിന്‍റെ രണ്ടാം തരംഗം മാരാക പ്രത്യാഘാതം ഏല്‍പിച്ചു കൊണ്ടിരിക്കുന്നത്.