Sorry, you need to enable JavaScript to visit this website.

പന്ത്രണ്ടു മസ്ജിദുകള്‍കൂടി അടച്ചു

റിയാദ് - വിശ്വാസികള്‍ക്കിടയില്‍ കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആറു പ്രവിശ്യകളിലായി പന്ത്രണ്ടു മസ്ജിദുകള്‍കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം അണുനശീകരണത്തിനായി താല്‍ക്കാലികമായി അടച്ചു. ഇതോടെ 68 ദിവസത്തിനിടെ അടച്ച മസ്ജിദുകളുടെ എണ്ണം 610 ആയി. ഇതില്‍ 590 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി തുറന്നു.
റിയാദ് പ്രവിശ്യയില്‍ നാലു മസ്ജിദുകളും മക്ക പ്രവിശ്യയില്‍ മൂന്നു പള്ളികളും കിഴക്കന്‍ പ്രവിശ്യയില്‍ രണ്ടു മസ്ജിദുകളും ജിസാന്‍, തബൂക്ക്, ഉത്തര അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ ഓരോ മസ്ജിദുകളുമാണ് കഴിഞ്ഞ ദിവസം അടച്ചത്. അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി പതിനൊന്നു മസ്ജിദുകള്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം വീണ്ടും തുറന്നു. തബൂക്ക് പ്രവിശ്യയില്‍ നാലു മസ്ജിദുകളും മക്ക പ്രവിശ്യയില്‍ മൂന്നു മസ്ജിദുകളും റിയാദ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ഖസീം, അസീര്‍ പ്രവിശ്യകളില്‍ ഓരോ മസ്ജിദുകളുമാണ് അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഇസ്‌ലാമികകാര്യ മന്ത്രാലയം വീണ്ടും തുറന്നത്.

 

Latest News