കോയമ്പത്തൂർ- തമിഴ്നാട്ടില്‍ മൂന്നര കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വ്യവസായിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും ബന്ധുവും അറസ്റ്റില്‍. പെരുമാനല്ലൂർ പൊരശിപാളയത്തു കൈത്തറി വ്യവസായി പെരുന്തുറ സ്വദേശി രംഗരാജൻ (62) കൊല്ലപ്പെട്ട കേസിൽ ഭാര്യ ജ്യോതിമണി (55), രംഗരാജന്റെ സഹോദരിയുടെ മകൻ രാജ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറിനു തീപിടിച്ച് രംഗരാജന് മരിച്ചുവെന്നാണ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. റോഡ് അരികിൽ നിർത്തിയ കാർ വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ തീപിടിച്ചെന്നായിരുന്നു ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. എന്നാൽ കാർ പെട്രോളൊഴിച്ചു കത്തിച്ചതായിചോദ്യം ചെയ്യലിൽ പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
15 ദിവസമായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രങ്കരാജൻ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. തീപിടിച്ച കാറിൽനിന്നു തങ്ങൾ ചാടിരക്ഷപ്പെട്ടെന്നും പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്ന രങ്കരാജനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നുമാണു ജ്യോതിമണി പോലീസിനു നൽകിയിരുന്ന മൊഴി. എന്നാൽ ജ്യോതിമണിയെ അവകാശിയാക്കി രംഗരാജൻ മൂന്നര കോടി രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നെന്നും ഇതു തട്ടിയെടുക്കാൻ അപകടം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പോലീസ് കണ്ടെത്തി.
കൈത്തറി യൂണിറ്റിനു പുറമേ റിയൽ എസ്റ്റേറ്റ് ഇടപാടു നടത്തിയിരുന്ന രംഗരാജന് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റാണു കോയമ്പത്തൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ഫേസ്ബുക്ക് കൂട്ടുകാരിയെ വിശ്വസിച്ച് വസ്ത്രമഴിച്ചു; ഒടുവില്‍ സിവില്‍ സര്‍വീസ് വിദ്യാര്‍ഥി ജീവനൊടുക്കി |