Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാദാപുരത്ത് പതിനഞ്ചുകാരനെ കൊന്നത് സഹോദരനെന്ന് സംശയം; ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത്

നാദാപുരം- നാദാപുരത്ത് തൂങ്ങിമരിച്ചതെന്ന് കരുതുന്ന പതിനഞ്ചുകാരന്റെ മരണത്തിൽ വഴിത്തിരിവ്. പതിനേഴുകാരനെ സഹോദരൻ കഴുത്തുഞ്ഞെരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നാദാപുരം നരിക്കാട്ടീരിയിൽ 2020 മെയ് മാസത്തിൽ വീടിനകത്ത് തൂങ്ങി മരിച്ച വിദ്യാർഥിയെ കൊലപ്പെടുത്തുന്നതെന്ന് കരുതുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. നാദാപുരം പേരോട് ഹയർസെക്കണ്ടറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെയാണ് 2020 മെയ് 17ന് വീട്ടിനകത്ത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 
മരണം നടന്ന ഉടനെ വിദ്യാർത്ഥിയുടെ മാതാവിന്റെ ബന്ധുക്കൾ മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ചിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. പോലീസ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് നീങ്ങിയെങ്കിലും തെളിവുകൾ ലഭിച്ചിരുന്നില്ല. തുടർന്ന് ആത്മഹത്യയെന്ന നിലയിൽ കേസ് അവസാനിപ്പിച്ചു. 
പക്ഷേ, കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഒരു ദൃശ്യം പുറത്തുവന്നത്. സഹോദരൻ സഫ്‌വാൻ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏകദേശം മൃതപ്രായനായി സഫ്‌വാന്റെ മടിയിൽ കിടക്കുന്ന അസീസിനെ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഈ ദൃശ്യങ്ങൾ മരണത്തിന് തൊട്ടുമുമ്പുള്ളതാണോ എന്നതിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ അസീസിന്റെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച ആക്ഷൻ കമ്മിറ്റി തുടരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. കഴിഞ്ഞ വർഷം മെയിൽ ഫാനിൽ ഒരു ലുങ്കിയിൽ തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്. വീട്ടിൽ ആ സമയത്ത് വേറെയും ആളുകൾ ഉണ്ടായിരുന്നു. താഴത്തെ മുറിയിലുണ്ടായിരുന്ന ടൈലറിംഗ് മെഷീൻ മുകളിലേക്ക് എടുത്തുകൊണ്ടുപോയി, അതിന് മുകളിൽ കയറിയാണ് കുട്ടി ഫാനിൽ തൂങ്ങിമരിച്ചത് എന്നായിരുന്നു വീട്ടുകാരുടെ വിശദീകരണം. 
കുടുംബവഴക്കുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ സഹായത്തോടെ സഫ്‌വാൻ സഹോദരൻ അസീസിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന നിഗമനത്തിലാണ് ആക്ഷൻ കമ്മിറ്റി. വീഡിയോ പകർത്തിയത് വീട്ടിലുള്ള മറ്റാരോ ആണ് എന്നതും അസീസിന്റെ മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.
 

Latest News