Sorry, you need to enable JavaScript to visit this website.

സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുന്നു, ഗര്‍ഭിണിയായ സമയത്ത് പോലും  വെറുതെ വിട്ടില്ല; വിതുമ്പി കരഞ്ഞ് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി

മാനന്തവാടി-തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുന്‍ മന്ത്രിയും മാനന്തവാടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ പി.കെ ജയലക്ഷ്മി. തന്റെ കുടുംബബന്ധം തകര്‍ന്നെന്ന് പറഞ്ഞ് ചിലര്‍ സോഷ്യല്‍മീഡിയയിലൂടെ കുപ്രചരണം നടത്തുകയാണെന്ന് പറഞ്ഞ് വാര്‍ത്താസമ്മേളനത്തിനിടെ ജയലക്ഷ്മി വിതുമ്പി കരഞ്ഞു.
ഒരു സ്ത്രീയെന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ല. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് പോലും എന്നെ അവര്‍ വെറുതെ വിട്ടില്ല. രാഷ്ട്രീയപരമായി അക്രമിക്കട്ടേ, കുടുംബത്തെ എന്തിന് ഇടപെടുത്തുന്നെന്നും അവര്‍ ചോദിച്ചു. ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പമാണ് വാര്‍ത്താസമ്മേളനത്തിന് അവരെത്തിയത്. ജയലക്ഷ്മിയും ഭര്‍ത്താവും വിവാഹമോചിതരായെന്ന് വരെയുള്ള പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ പോരാളികള്‍ നടത്തിയത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ചാനല്‍ കെട്ടിച്ചമച്ച വാര്‍ത്തയാണ് സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്നും ഈ വാര്‍ത്തയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ട് അവസാനിപ്പിച്ചതാണെന്നും ജയലക്ഷ്മി പറഞ്ഞു.

Latest News