കോഴിക്കോട്- കെ മുരളീധരന്റെ വരവ് കേരളത്തിൽ യു ഡി എഫിന് ഗുണം ചെയ്യുമെന്ന് മീഡിയവൺ- പൊളിറ്റിക് പ്രീ പോൾ സർവേയിലെ വിലയിരുത്തൽ. ബിജെപിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് കെ മുരളീരന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ഗുണകരമാകുമോ എന്ന ചോദ്യത്തിന്, ഇല്ല എന്ന് അഭിപ്രായം രേഖപ്പെടുത്തിയത് 28 ശതമാനം പേരാണ്. 27 ശതമാനം പേർ അതേ എന്ന് പ്രതികരിച്ചപ്പോൾ 26 ശതമാനം പേർ ചിലപ്പോൾ ഗുണം ചെയ്യും എന്ന അഭിപ്രായം രേഖപ്പെടുത്തി. 19 ശതമാനം പേർ പ്രതികരിച്ചില്ല. അതേസമയം ജോസ് കെ മാണിയുടെ വരവ് എൽഡിഎഫിന് ഗുണം ചെയ്യുമെന്നാണ് 56 ശതമാനം പേർ വിശ്വസിക്കുന്നത്.
മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾ ഭരണ മാറ്റം വേണമെന്ന് ശക്തമായി വാദിക്കുന്നു. സർവേയിൽ പങ്കെടുത്തവിരൽ 50 ശതമാനം പേർ ഭരണം മാറ്റം വേണ്ടെന്ന നിലപാടുളള്ളവരാണ്. ഭരണ മാറ്റം വേണമെന്ന് അഭിപ്രായമുള്ളവരും തൊട്ടടുത്ത് തന്നെയുണ്ട് - 47 ശതമാനം. മൂന്ന് ശതമാനം പേർ ഇക്കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല.
മുസ്ലിം സമുദായത്തിലാണ് ഭരണ മാറ്റം വേണമെന്ന ആവശ്യം ഏറ്റവും ശക്തം. 62 ശതമാനം പേര്‍ ഭരണ മാറ്റം ആവശ്യപ്പെട്ടപ്പോൾ തുടർ ഭരണം ആഗ്രഹിക്കുന്നത് 36 ശതമാനം പേർ മാത്രം. രണ്ട് ശതമാനം പേർക്ക് ഇക്കാര്യത്തിൽ അഭിപ്രായമില്ല. ക്രിസ്ത്യന്‍ മതവിഭാഗത്തിലും കാണുന്നത് ഇതേ പ്രവണതയാണ്. 51 ശതമാനം പേരാണ് സര്‍ക്കാര്‍ മാറണെന്ന അഭിപ്രായം പങ്കുവച്ചത്. 45 ശതമാനം പേര്‍ ഭരണ മാറ്റം ആവശ്യമില്ലെന്ന് പ്രതികരിച്ച. ക്രൈസ്തവർക്കിടയിൽ നാലു ശതമാനം പേര്‍ക്ക് ഇക്കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാൽ ഹിന്ദു മതവിഭാഗത്തിലെ 56 ശതമാനം ഭരണമാറ്റം വേണ്ടെന്ന അഭിപ്രായമുള്ളവരാണ്. 43 ശതമാനം പേരാണ് ഭരണമാറ്റം വേണമെന്ന് ആവശ്യപ്പെടുന്നത്.
മുസ്‌ലിം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പിന്തുണച്ചത് ഉമ്മന്‍ചാണ്ടിയെയാണ്. 36 ശതമാനം മുസ്‌ലിംകളും 34 ശതമാനം ക്രിസ്ത്യാനികളും ഉമ്മന്‍ചാണ്ടി അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. ഇരു സമുദായങ്ങളിലും പിണറായി വിയന് ലഭിച്ചത് 32 ശമതാനം വീതം പിന്തുണയാണ്. മുസ്‌ലിംകളില്‍ പതിനൊന്ന് ശതമാനം പേര്‍ രമേശ് ചെ്ന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. കെ സുരേന്ദ്രന് ഒരു ശതമാനം പിന്തുണ പോലും ലഭിച്ചില്ല. ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകണം എന്ന് ഒരു ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ പതിനൊന്ന് ശതമാനം പേരാണ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. ഇ ശ്രീധരന് നാലു ശതമാനം പേരുടെയും സുരേന്ദ്രന് ഒരു ശതമാനം പേരുടെയും പിന്തുണ കിട്ടി.
എന്നാൽ ഹിന്ദു മത വിശ്വാസികൾക്കിടയിൽ പോലും കെ സുരേന്ദ്രന് രണ്ട് ശതമാനം പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ.