സി.എഫ് തോമസില്ലാത്ത ചങ്ങനാശ്ശേരിയിൽ പോര് പുതുമുഖങ്ങൾ തമ്മിൽ

കോട്ടയം-  മൂന്നുപതിറ്റാണ്ടിനുശേഷം ചങ്ങനാശ്ശേരിയിൽ സിഎഫ് തോമസില്ലാത്ത മത്സരത്തിന് കളം ഒരുങ്ങുമ്പോൾ മത്സരിക്കുന്നത് പുതുമുഖങ്ങൾ. കേരള കോൺഗ്രസ് എമ്മിന്റെ ജില്ലയിലെ ഉറച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ചങ്ങനാശ്ശേരി. സാമുദായിക സമവാക്യങ്ങൾ വിജയം തീരുമാനിക്കുന്ന മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർഥിയായി കേരള കോൺഗ്രസ് എമ്മിലെ ജോബ് മൈക്കിളും, യുഡിഎഫിൽ ജോസഫ് വിഭാഗത്തിലെ വി.ജെ ലാലിയും നേർക്കു നേർ പോരാട്ടത്തിലാണ്. ബിജെപി സ്ഥാനാർഥിയായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.രാമൻ നായരാണ് മത്സരിക്കുന്നത്്. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനത്ത്് നായർ സമുദായംഗത്തെ തന്നെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്്. എന്നാൽ എൻഎസ്എസിന് താൽപര്യം അഡ്വ. ബി രാധാകൃഷ്ണമേനോനോടായിരുന്നുവെന്നാണ് ഉപശാല വാർത്തകൾ. എൻഎസ്എസിനൊപ്പം തന്നെ കത്തോലിക സമുദായത്തിലെ പ്രബല രൂപതയുടെ ആസ്ഥാനവുമാണ് ചങ്ങനാശ്ശേരി. ചങ്ങനാശ്ശേരി അതിരൂപത. ഇക്കുറി തെരഞ്ഞെടുപ്പിന് മുൻപു തന്നെ സ്ഥാനാർഥി നിർണയത്തിൽ മുന്നണികൾക്ക് ചില നിർദേശങ്ങൾ നൽകിയ സഭയാണ് ഇത്്. യുഡിഎഫിന്റെ പ്രത്യേകിച്ച്് കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പ്രതിഫലിച്ചുവെന്നു തന്നെയാണ് കരുതുന്നത്്. സി.എഫ് തോമസിന്റെ കാലഘട്ടത്തിൽ തന്നെ ചങ്ങനാശ്ശേരിയിൽ കണ്ണുവച്ച നേതാവാണ് ജോബ് മൈക്കിൾ. 2011 മുതൽ ജോബ് നറുക്കുവീഴുന്നത് കാത്തിരിക്കുകയായിരുന്നു. ഈ മണ്ഡലത്തിൽ മത്സരിപ്പിക്കാമെന്ന്്് കെ.എം മാണി ജോബിന് വാക്കു നൽകിയിരുന്നുവത്രെ. പക്ഷേ അത് പ്രാവർത്തികമായത്് കെ.എം മാണിയുടെയു സിഎഫ് തോമസിന്റെയും മരണശേഷമാണെന്ന്് മാത്രം. സിഎഫ് തോമസ് വിടപറയുന്നത് 2020 സെപംറ്റംബർ അവസാനമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസത്തിലധികം ഇല്ലാത്തതിനാൽ പിന്നീട് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നില്ല. സിഎഫ് തോമസ്് കെ.എം മാണിയുടെ മരണശേഷം ജോസഫ് പക്ഷത്തേക്ക് ചുവടുമാറ്റിയിരുന്നു. ജോസഫ് പക്ഷം യുഡിഎഫിൽ സീറ്റ് ആവശ്യപ്പെടാൻ കാരണം ഇതാണ്്. എന്നാൽ 29 വർഷമായി മാണി സാറിന്റെ പാർട്ടിയുടെ കുത്തകമണ്ഡലമായിരുന്നു ചങ്ങനാശ്ശേരിയെന്ന്് ജോബും പറയുന്നു. വി.ജെ ലാലി അധ്യാപകനാണ്. ജോബ് മൈക്കിൾ അഭിഭാഷകനും.
ജോസഫ് വിഭാഗത്തിൽ സീറ്റിന് അവകാശവാദവുമായി മൂന്ന് പേരെത്തിയിരുന്നു. സി എഫ് തോമസിന്റെ സഹോദരനും ഈ സീറ്റിന് അവകാശവാദം ഉന്നയിച്ചയാളുമായ സാജൻ ഫ്രാൻസിസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ട്രഷറർ കെ എഫ് വർഗീസ്, വി ജെ ലാലി എന്നിവരാണ് സീറ്റിന് പിടിവലി നടത്തിയത്. ഒടുവിൽ നറുക്ക് വി ജെ ലാലിക്ക്  വീഴുകയായിരുന്നു. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച്്  റേഷൻ ഡീലേഴ്സ് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ കോൺഗ്രസിൽനിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. സി എഫ് തോമസ് മരിക്കുംമുമ്പ് 'ചങ്ങനാശേരി സീറ്റ് സഹോദരന് നൽകണ'മെന്ന് രഹസ്യമായി ചെയർമാൻ പി ജെ ജോസഫിനോട് പറഞ്ഞതായി ചൂണ്ടിക്കാട്ടി സാജൻ ഫെയ്സ്ബുക്ക് ലൈവ് വന്നത് ജോസഫ് വിഭാഗത്തിൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട സാജൻ പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. ചങ്ങനാശ്ശേരി സീറ്റ് കെ.സി ജോസഫിനായി എ ഗ്രൂപ്പ് മാറ്റിവയ്ക്കാൻ നോക്കിയെങ്കിലും ജോസഫ് പിടിവിട്ടില്ല. ഇത്് എ ഗ്രൂപ്പിൽ നേരിയ നീരസത്തിനിയാക്കിയിട്ടുണ്ട്്. കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് ചേക്കേറിയ അഡ്വ. ജി രാമൻനായർക്ക് ചങ്ങനാശ്ശേരിയിൽ വിപുലമായ ബന്ധമുണ്ട്്്.
 

Latest News