കൊച്ചി- ആരോപണങ്ങൾ നിഷേധിച്ച് കോടിയേരി ബാലകൃഷണന്റെ ഭാര്യ വിനോദിനി രംഗത്ത്. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് ഐഫോണ്‍ നൽകിയിട്ടില്ലെന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു.
യുണിടാക് എംഡിയായ സന്തോഷ് ഈപ്പന് വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകുകയും ചെയ്തു.
സ്വര്‍ണക്കടത്തും ഡോളർ കടത്തും വിവാദമാകുന്നതുവരെ വിനോദിനി ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയതായാണ് കസ്റ്റംസ് അവകാശപ്പെടുന്നത്.
ഐഎംഇഐ നമ്പർ വഴിയാണ് സിംകാർഡ് കണ്ടെത്തിയത്. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1,13,000 ലക്ഷം രൂപയായിരുന്നു വില.
ആറാമത്തെ ഐഫോണ്‍ ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ; കസ്റ്റംസ് നോട്ടീസയച്ചു
ഐഫോണ്‍ ആരോപണം വലുത്; കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയക്കളി തെളിയിക്കുന്നു-കാനം
വിനോദിനിക്ക് ഐഫോണ്‍ എങ്ങനെ കിട്ടി; സി.പി.എം വിശദീകരിക്കണമെന്ന് മന്ത്രി മുരളീധരന്