ഗുവാഹത്തി- നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച രണ്ട് ദിവസത്തെ പ്രചാരണത്തിനായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അസമിലെത്തി. ഗുവാഹത്തിയിൽ എത്തിയ പ്രിയങ്ക കാമാഖ്യ ക്ഷേത്രത്തിൽ പ്രാർഥന നിർവഹിച്ചു. ലഖിംപുരിലായിരിക്കും പ്രിയങ്ക പ്രചാരണം ആരംഭിക്കുക. ബി.ജെ.പിക്കും സംഖ്യകക്ഷി അസം ഗണപരിഷത്തി (എജിപി) നും പ്രധാന വേരോട്ടമുള്ള ബ്രഹ്മപുത്ര നദിയുടെ വടക്കൻ തീരത്തെ ജില്ലകളിലാകും പ്രിയങ്ക പ്രചാരണം കേന്ദ്രീകരിക്കുക. അസമിൽ അധികാരത്തിലുള്ള ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി സഖ്യകക്ഷിയായ ബോഡോ ലാന്റ് പീപ്പിൾസ് ഫ്രണ്ട് കഴിഞ്ഞ ദിവസം മുന്നണി വിട്ടിരുന്നു. സഖ്യം കോൺഗ്രസിനൊപ്പം ചേരുകയും ചെയ്തു. ഇത് ബി.ജെ.പിക്ക്് നൽകുന്ന തിരിച്ചടി ചെറുതല്ല. ജനവിധി എതിരാകുമെന്ന ഭയത്തിൽ നിരവധി വികസന പദ്ധതികളാണ് ബി.ജെ.പി ഈ മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Smt. @priyankagandhi arrives at Gopinath Bordoloi International Airport, Guwahati, to begin her two-day campaign trail in Assam.#PriyankaGandhiWithAssam pic.twitter.com/SG6sG3eNmv
— Congress (@INCIndia) March 1, 2021