Sorry, you need to enable JavaScript to visit this website.

'സമുദായ സ്പര്‍ധയുണ്ടാക്കുന്ന പ്രസ്താവന'; ഇ ശ്രീധരനെതിരെ പോലീസില്‍ പരാതി

പൊന്നാനി-ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരനെതിരെ പോലീസില്‍ പരാതി. സമുദായ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തി എന്നാണ് ഇ ശ്രീധരനെതിരായ ആരോപണം. മാംസാഹാരം കഴിക്കുന്നവരെ ഇഷ്ടമല്ല, കേരളത്തില്‍ ലവ് ജിഹാദുണ്ട് തുടങ്ങിയ പരാമര്‍ശങ്ങളാണ് പരാതിക്കാധാരം. കൊച്ചി സ്വദേശി അനൂപാണ് പൊന്നാനി പോലീസ് സ്‌റ്റേഷനില്‍ ശ്രീധരനെതിരെ പരാതി നല്‍കിയിരിക്കുന്നത്. താന്‍ കടുത്ത സസ്യാഹാരിയാണന്നും മാംസാഹാരം കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു ഇ ശ്രീധരന്റെ മറുപടി.'വ്യക്തിപരമായി ഞാന്‍ കടുത്ത സസ്യാഹാരിയാണ്. മുട്ടപോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല', ഇ ശ്രീധരന്‍ പറഞ്ഞു.
ഒപ്പം കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നും താനിതിന് എതിരാണെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. ഹിന്ദു പെണ്‍കുട്ടികളെ വശത്താക്കി വിവാഹത്തിലെത്തിക്കുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്നും ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമല്ല ക്രിസ്ത്യാനികള്‍ക്കിയിലും വിവാഹത്തിലൂടെ പെണ്‍കുട്ടികളെ വശത്താക്കുന്ന രീതിയുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.
ലവ് ജിഹാദ്... ശരിയാണ് കേരളത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ കാണുന്നതാണ്. എങ്ങനെയാണ് ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യകള്‍ കാട്ടി വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്നതും തുടര്‍ന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും. ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും മാത്രമല്ല, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെപ്പോലും വശീകരിച്ച് വിവാഹം ചെയ്യുന്നുണ്ട്. അതിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്' ഇ ശ്രീധരന്‍ പറഞ്ഞു.


 

Latest News