റിയാദ് - വിദേശികളെ വിവാഹം ചെയ്ത സൗദികൾക്ക് മുൻകൂട്ടി അനുമതിപത്രം നേടാതെ അതിർത്തി പ്രവേശന കവാടങ്ങൾ വഴി നേരിട്ട് വിദേശങ്ങളിലേക്ക് പോകാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അനുമതി. വിദേശികളെ വിവാഹം ചെയ്ത സൗദി വനിതകൾക്ക് ഭർത്താക്കന്മാർക്കൊപ്പം വിദേശത്തേക്ക് പോകാനും വിദേശത്തു കഴിയുന്ന ഭർത്താവിന്റെ അടുത്തേക്ക് പോകാനും അതിർത്തി പ്രവേശന കവാടങ്ങൾ വഴി സാധിക്കും. ഇതിന് വിദേശികളുമായുള്ള വിവാഹം തെളിയിക്കുന്ന രേഖകൾ അതിർത്തി പ്രവേശന കവാടങ്ങളിലെ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാക്കിയാൽ മാത്രം മതി.
വാർത്തകൾ തൽസമയം വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
വിദേശ വനിതകളെ വിവാഹം ചെയ്ത സൗദി പൗരന്മാർക്കും, ജോലിയാവശ്യാർഥമോ മറ്റു കാരണങ്ങളാലോ ഭാര്യമാർ വിദേശത്താണെങ്കിലും അവർക്ക് സൗദിയിലേക്ക് വരാൻ കഴിയില്ലെങ്കിലും ഇതേപോലെ മുൻകൂട്ടി പെർമിറ്റ് നേടാതെ അതിർത്തി പ്രവേശന കവാടങ്ങൾ വഴി വിദേശത്തേക്ക് പോകാവുന്നതാണ്. ഭാര്യ വിദേശത്താണ് കഴിയുന്നതെന്നും ഭാര്യക്ക് സൗദിയിലേക്ക് വരാൻ കഴിയില്ലെന്നും സ്ഥിരീകരിക്കുന്ന രേഖകൾ ഹാജരാക്കാൻ സൗദി പൗരന് സാധിക്കാത്തപക്ഷം ആവശ്യമായ രേഖകൾ സഹിതം യാത്രാനുമതിക്കായി 'അബ്ശിർ' പ്ലാറ്റ്ഫോം വഴി അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടതെന്നും ജവാസാത്ത് വ്യക്തമാക്കി.