Sorry, you need to enable JavaScript to visit this website.

മൂന്നാമതും പെണ്‍കുഞ്ഞ്, ഏഴ് ദിവസം പ്രായമുള്ള  കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു

മധുര-മകന് പിറന്ന പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്ത ഉസ്‌ലാംപട്ടിയില്‍ ചിന്നസ്വാമി-ശിവപ്രിയ ദമ്പതികളുടെ ഏഴ് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. മകന് മൂന്നാമതും പെണ്‍കുഞ്ഞ് പിറന്നതാണ് കൊലപാതക കാരണം. ചിന്നസ്വാമിയുടെ അമ്മ നാഗമ്മാള്‍ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
ഫെബ്രുവരി 17ന് അവശ നിലയില്‍ കണ്ട കുഞ്ഞിനെ മാതാപിതാക്കള്‍ ഉസ്‌ലാംപെട്ടി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് തന്നെ കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. പരിശോധനയില്‍ കുട്ടിയുടെ മുഖത്ത് കണ്ട ചില പാടുകള്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചു. ആശുപത്രി അധികൃതര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ദമ്പതിമാരെയും മുത്തശ്ശിയെയും ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

Latest News