Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാന്റ്‌സിന്റെ സിപും വസ്ത്രം മാറാതെ മാറിട സ്പര്‍ശനവും; വിവാദ ജഡ്ജിയെ സ്ഥിരപ്പെടുത്തില്ല

ന്യൂദല്‍ഹി- പോക്‌സോ കേസുകളില്‍ വിവാദ നിരീക്ഷണങ്ങള്‍ നടത്തിയ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നാംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി ജനുവരി 20ന് കേന്ദ്ര സര്‍ക്കാരിനയച്ച ശുപാര്‍ശ തിരിച്ചുവിളിച്ചത്. ജസ്റ്റിസുമാരായ എന്‍.വി.രമണയും രോഹിന്‍ടന്‍ നരിമാനും കൊളീജിയത്തിലെ അംഗങ്ങളാണ്. ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാല നിലവില്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയാണ്.

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍വന്ന പോക്‌സോ കേസുകളില്‍ മൂന്ന് വ്യത്യസ്ത കേസുകളില്‍ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു.  12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കം ചെയ്യാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന ജനുവരി 19ന് ഇവര്‍ പുറപ്പെടുവിച്ച വിധി വലിയ വിവാദമാണ് സൃഷ്ടിച്ചത്.

അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി ഈ വിധി സ്‌റ്റേ ചെയ്തിരുന്നു.

പെണ്‍കുട്ടിയെ കൊണ്ട് പാന്‍സിന്റെ സിപ് ഊരിപ്പിച്ചതും പോക്‌സോ പരിധിയില്‍ വരില്ലെന്ന് ഉത്തരവിട്ടു. ഒരാള്‍ക്ക് യാതൊരു എതിര്‍പ്പും നേരിടാതെ പെണ്‍കുട്ടിയുടെ വായ അമര്‍ത്തിപ്പിടിക്കാനും സ്വന്തം വസ്ത്രവും ഇരയുടെ വസ്ത്രവും മാറ്റി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുക അസാധ്യമാണെന്നായിരുന്നു മൂന്നാമത്തെ വിവാദ നിരീക്ഷണം.

2019 ഫെബ്രുവരിയിലാണ് ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത്. 2007ല്‍ ജില്ലാ ജഡ്ജിയായാണ് അവര്‍ ജൂഡീഷ്യല്‍ ജീവിതം ആരംഭിച്ചത്.

 

Latest News