തിരുവനന്തപുരം- ഡോളർക്കടത്ത് കേസിൽ ആരോപണം നേരിടുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പരിഗണിക്കുന്നു. എം. ഉമ്മറാണ് പ്രമേയം അവതരിപ്പിച്ചത്. സ്പീക്കറെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ഉമ്മർ ആരോപിച്ചു. പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കർ ഡയസിൽനിന്നിറങ്ങി. ഡപ്യൂട്ടി സ്പീക്കർ വി. ശശിയാണ് സഭ നിയന്ത്രിക്കുന്നത്. പ്രമേയം വ്യക്തിപരമോ രാഷ്ട്രീയപ്രേരിതമോ അല്ലെന്ന് ഉമ്മർ പറഞ്ഞു.
സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി കൊണ്ടുവന്ന പ്രമേയമാണിതെന്ന് മറുപടി പറഞ്ഞ എം.ശർമ തിരിച്ചടിച്ചു. സഭാനേതാവിനെ രാഷ്ട്രീയപരമായി ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ശർമ കുറ്റപ്പെടുത്തി.