Sorry, you need to enable JavaScript to visit this website.

ഹാര്‍വാഡില്‍ ജോലി: മാധ്യമ പ്രവര്‍ത്തക നിധി റസ്ദാന്‍ കബളിപ്പിക്കപ്പെട്ടു

ന്യൂദല്‍ഹി- ഹാര്‍വാഡ് സര്‍വകലാശാലയില്‍ അധ്യാപന ജോലിക്കായി എന്‍.ഡി.ടി.വിയില്‍ നിന്ന് രാജിവച്ച വാര്‍ത്ത അവതാരകയായ നിധി റസ്ദാന്‍ താന്‍ കബളിപ്പക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി. രണ്ടു ദശാബ്ദമായി ടെലിവിഷന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചുവന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയാണ് നിധി. 2020 ജൂണില്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ചതിനെ തുടര്‍ന്ന് ജോലി രാജി വയ്ക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തയാറെടുക്കുകയായിരുന്നു നിധി. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 2021 ജനുവരിയിലാണ് ഹാര്‍വാഡില്‍ ക്ലാസുകള്‍ ആരംഭിക്കുകയെന്ന നിര്‍ദേശം ലഭിച്ചു. ഈ കാലത്ത് ഇതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളില്‍ ഭരണപരമായ അപാകം ശ്രദ്ധയില്‍പെട്ടു.

സംഭവമായി ബന്ധപ്പെട്ട് ഹാര്‍വാഡ് സര്‍വകലാശാലയിലെ മുതിര്‍ന്ന അധികാരികളെ നേരിട്ട് സമീപിച്ചു. അവരുമായി ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് ലഭിച്ചതാണെന്ന് താന്‍ വിശ്വസിച്ച സന്ദേശങ്ങള്‍ പങ്കുവച്ചു. അപ്പോഴാണ് താന്‍ സംഘടിതവും സങ്കീര്‍ണവുമായ ഫിഷിങ് ആക്രമണത്തിന് ഇരയായതായി തരിച്ചറിഞ്ഞതെന്ന് നിധി ട്വിറ്ററില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിധി പറഞ്ഞു.

 

Latest News