Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ യൂട്യൂബ് ചാനലും പോയി  

വാഷിംഗ്ടണ്‍-  ഡൊണാള്‍ഡ് ട്രംപിന്റെ യൂട്യൂബ് ചാനലിന് താല്‍കാലിക വിലക്കേര്‍പ്പെടുത്തി കമ്പനി. യു.എസ്. കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അക്രമത്തെ പ്രോത്സാഹിപ്പിച്ച് ട്രംപ്, കമ്പനിയുടെ നയങ്ങള്‍ ലംഘിച്ചുവെന്ന് യൂട്യൂബ് പറയുന്നു. രാജ്യ തലസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ ഇടപെട്ടവരെയും പ്രോത്സാഹിപ്പിച്ചവരെയും ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും അവരുടെ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു വരികയുമാണ്. ട്രംപിന്റെ ചാനലില്‍ ഇനി പുതിയ വീഡിയോകള്‍ അപ് ലോഡ് ചെയ്യാനോ ലൈവ് സ്ട്രീം നടത്താനോ സാധിക്കില്ല. ഏഴ് ദിവസത്തേക്കാണ് വിലക്ക്. എങ്കിലും ഇത് നീളാനാണ് സാധ്യത.
തെളിവുകള്‍ നിരത്താതെ ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം തട്ടിപ്പാണെന്ന ആരോപണം നിരന്തരം ഉന്നയിച്ച ട്രംപ് വ്യാജ പ്രചരണം നടത്തുന്നുവെന്നും തെറ്റിദ്ധാരണ പരത്തുന്നുവെന്നും സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അനുകൂലികളെ അഭിസംബോധന ചെയ്തുള്ള ട്രംപിന്റെ പ്രസ്താവനകള്‍ അക്രമ സംഭവങ്ങള്‍ക്ക് പ്രോത്സാഹനമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. 


 

Latest News