Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ ഉറങ്ങാനാവാതിരുന്ന  നാളുകളോര്‍ത്ത് പ്രീതി സിന്റ 

ലോസ് ഏ്ഞ്ചല്‍സ്-കുടുംബാംഗങ്ങള്‍ എല്ലാവരും കോവിഡിന്റെ പിടിയിലായ അവസ്ഥ വിവരിക്കുകയാണ് ബോളിവുഡ് താരം പ്രീതി സിന്റ. കുടുംബം അമേരിക്കയില്‍ നിസഹായരായിരുന്നെന്നും എല്ലാവരും നെഗറ്റീവ് ആയപ്പോഴാണ് തനിക്ക് ശരിക്കും ഉറങ്ങാന്‍ കഴിഞ്ഞതെന്നുമാണ് പ്രീതി സിന്റ പറയുന്നത്. കോവിഡ് ഗൗരവമായി എടുക്കാതിരിക്കരുതെന്നും മാസ്‌ക് ധരിച്ച്, സാമൂഹ്യ അകലം പാലിക്കുക തന്നെ വേണമെന്നും പ്രീതി സിന്റ കൂട്ടിച്ചേര്‍ത്തു. 'മൂന്ന് ആഴ്ച മുമ്പ് എന്റെ അമ്മയും, സഹോദരനും, അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും എന്റെ അമ്മാവനും കോവിഡ് പൊസിറ്റീവായി. വെന്റിലേറ്ററിനും ഐസിയുവിനും ഒക്കെ പുതിയ അര്‍ഥം അപ്പോഴാണ് വന്നത്. ഞാന്‍ അമേരിക്കയില്‍ നിസഹയായി നിന്നു. എല്ലാവരും ആശുപത്രിയില്‍ പോരാടി. ഇപ്പോള്‍ ദൈവത്തോടും ചികിത്സിച്ച ഡോക്ടര്‍മാരോടും നഴ്‌സുമാരോടും നന്ദി പറയുകയാണ്. കോവിഡിനെ ഗൗരവമായി കാണാത്തവര്‍ ഓര്‍ക്കുക ഒരു ദിവസം കൊണ്ട് അപകടമാകും. അതുകൊണ്ട് ശ്രദ്ധിക്കുക, മാസ്!ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക. ഇന്ന് എല്ലാവരും നെഗറ്റീവ് ആണെന്ന് കേട്ടപ്പോഴാണ് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞത്.' കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കു വെച്ചുകൊണ്ട് പ്രീതി സിന്റ പറഞ്ഞു. വിവാഹം കഴിഞ്ഞ് ലോസ് ഏഞ്ചല്‍സിലേക്ക് താമസം മാറുകയായിരുന്നു പ്രീതി. 

Latest News